സൂറത്തു സുഖ്റുഫ് : 68-78
- വെളിച്ചം റമദാന്‍ ഡേ-07 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 07 – ആയത്ത് 68 മുതല്‍ 78 വരെ
- വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
പരായണം
വിശദീകരണം
സൂറത്തു സുഖ്റുഫ് : 68-78
വിഭാഗം – 7
43:68
- يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ ﴾٦٨﴿
- ‘എന്റെ അടിയാന്മാരേ, നിങ്ങളുടെമേല്‍ ഇന്നു യാതൊരു ഭയവും ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയുമില്ല;
- يَا عِبَادِ എന്റെ അടിയാന്മാരേ لَا خَوْفٌ ഭയമില്ല عَلَيْكُمُ നിങ്ങളുടെമേല്‍ الْيَوْمَ ഇന്നു وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ വ്യസനപ്പെടും
43:69
- ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ ﴾٦٩﴿
- ‘അതായതു, നമ്മുടെ ‘ആയത്തു’കളില്‍ [ലക്ഷ്യസന്ദേശങ്ങളില്‍] വിശ്വസിക്കുകയും, (ഇസ്ലാമിനെ അനുസരിച്ചു) ‘മുസ്ലിം’കളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍!-
- الَّذِينَ آمَنُوا അതായതു വിശ്വസിച്ചവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ وَكَانُوا مُسْلِمِينَ മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും
43:70
- ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ ﴾٧٠﴿
- ‘നിങ്ങളും, നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍.’
- ادْخُلُوا الْجَنَّةَ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍ أَنتُمْ وَأَزْوَاجُكُمْ നിങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും) تُحْبَرُونَ നിങ്ങള്‍ സന്തോഷഭരിതരായ നിലയില്‍
ഇതാണവര്‍ക്കു അവിടെ ലഭിക്കുന്ന സ്വീകരണത്തിന്റെ സ്വഭാവം. എനി, സ്വര്‍ഗ്ഗീയജീവിതത്തില്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നതോ? അതിന്റെ സാമാന്യരൂപം ഇതായിരിക്കും:-
43:71
- يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ ﴾٧١﴿
- സ്വര്‍ണ്ണംകൊണ്ടുള്ള തളികകളും, കോപ്പകളുമായി അവരില്‍ ചുറ്റിനടക്കപ്പെടും. മനസ്സുകള്‍ ഇച്ഛിക്കുകയും, കണ്ണുകള്‍ രസിക്കുകയും ചെയ്യുന്നതു (എല്ലാം) അതിലുണ്ടുതാനും. (ഹേ, ഭയഭക്തന്മാരേ,) അതില്‍ നിങ്ങള്‍ നിത്യവാസികളുമായിരിക്കും.
- يُطَافُ عَلَيْهِم അവരില്‍ ചുറ്റിനടക്കപ്പെടും بِصِحَافٍ തളികകളുമായി مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَأَكْوَابٍ കോപ്പകളുമായും وَفِيهَا അതിലുണ്ടുതാനും مَا تَشْتَهِيهِ ഇച്ഛിക്കുന്നതു الْأَنفُسُ മനസ്സുകള്‍, ദേഹങ്ങള്‍ وَتَلَذُّ രസിക്കുകയും ചെയ്യുന്ന الْأَعْيُنُ കണ്ണുകള്‍ وَأَنتُمْ فِيهَا നിങ്ങള്‍ അതില്‍ خَالِدُونَ നിത്യവാസികളുമായിരിക്കും
43:72
- وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴾٧٢﴿
- അതത്രെ, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു് നിങ്ങള്‍ക്കു അവകാശമായി നല്‍കപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗം!
- وَتِلْكَ الْجَنَّةُ അതത്രെ സ്വര്‍ഗ്ഗം, അതു സ്വര്‍ഗ്ഗമാണ് الَّتِي أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടതായ بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ പ്രവര്‍ത്തിക്കും
43:73
- لَكُمْ فِيهَا فَـٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ ﴾٧٣﴿
- നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴവര്‍ഗ്ഗങ്ങളുണ്ടായിരിക്കും; അതില്‍നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കും.
- لَكُمْ فِيهَا അതില്‍ നിങ്ങള്‍ക്കുണ്ടു فَاكِهَةٌ പഴവര്‍ഗ്ഗം كَثِيرَةٌ വളരെ, ധാരാളം مِّنْهَا تَأْكُلُونَ അതില്‍ നിന്നു നിങ്ങള്‍ തിന്നു (ഭുജിച്ചു) കൊണ്ടിരിക്കും
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു: ‘തന്റെ തോട്ടങ്ങള്‍, തന്റെ ഭാര്യമാര്‍, ഭൃത്യന്മാര്‍, സുഖസൗകര്യത്തിനുള്ള വിഭവങ്ങള്‍, കട്ടിലുകള്‍ മുതലായവയെ ആയിരം കൊല്ലത്തെ ദൂരത്തോളം നോക്കിക്കാണാവുന്നവനായിരിക്കും സ്വര്‍ഗ്ഗക്കാരില്‍ ഏറ്റവും താണ പടിയിലുള്ളവന്‍. അല്ലാഹുവിങ്കല്‍ കൂടുതല്‍ ആദരണീയനായിട്ടുള്ളവനാകട്ടെ, രാവിലെയും, വൈകുന്നേരവും അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ദര്‍ശിക്കുന്നവനുമായിരിക്കും.’ പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഖുര്‍ആന്‍ വചനം ഓതി:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ :سورة القيامة
(സന്തോഷത്താല്‍ പ്രശോഭിതമായ ചില മുഖങ്ങള്‍ അന്ന് അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും.) (അ.തി.) . സത്യവിശ്വാസവും, സല്‍ക്കര്‍മ്മവും സ്വീകരിക്കുവഴി ഭയഭക്തന്മാരായ ആളുകളുടെ പ്രതിഫലം വിവരിച്ചശേഷം, അവിശ്വാസികളായ കുറ്റവാളികളുടെ പ്രതിഫലം വിവരിക്കുന്നു:-
43:74
- إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ ﴾٧٤﴿
- നിശ്ചയമായും, കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.
- إِنَّ الْمُجْرِمِينَ നിശ്ചയമായും കുറ്റവാളികള്‍ فِي عَذَابِ جَهَنَّمَ ‘ജഹന്നമി’ന്റെ (നരക)ശിക്ഷയില്‍ خَالِدُونَ നിത്യവാസികളായിരിക്കും
43:75
- لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴾٧٥﴿
- അവരില്‍നിന്ന് അതു അയവു വരുത്തപ്പെടുന്നതല്ല; അവരതില്‍ ആശയറ്റവരുമായിരിക്കും.
- لَا يُفَتَّرُ അതു അയവു (ഇളവു, തളര്‍ച്ച ) വരുത്തപ്പെടുകയില്ല عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു وَهُمْ فِيهِ അതില്‍ അവര്‍ مُبْلِسُونَ ആശയറ്റ (ആശ മുറിഞ്ഞ)വരുമാകുന്നു
43:76
- وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ ﴾٧٦﴿
- നാം അവരോടു അക്രമം പ്രവര്‍ത്തിച്ചിട്ടില്ല; പക്ഷേ, അവര്‍ തന്നെയാണ് അക്രമികാരികളായിരിക്കുന്നത്.
- وَمَا ظَلَمْنَاهُمْ നാമവരോടു അക്രമം (അനീതി) ചെയ്തിട്ടില്ല وَلَـٰكِن പക്ഷെ, എങ്കിലും كَانُوا هُمُ അവര്‍ തന്നെയാകുന്നു الظَّالِمِينَ അക്രമികള്‍
43:77
- وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ ﴾٧٧﴿
- അവര്‍ വിളിച്ചുപറയും: ‘മാലികേ’! തന്റെ റബ്ബ് ഞങ്ങളില്‍ (മരണത്തിന്ന്‍) തീരുമാനമെടുക്കട്ടെ!’ അദ്ദേഹം പറയും: ‘നിശ്ചയമായും നിങ്ങള്‍, (ശിക്ഷയില്‍തന്നെ) താമസിക്കുന്നവരാകുന്നു.’
- وَنَادَوْا അവര്‍ വിളിച്ചുപറയും يَا مَالِكُ മാലികേ لِيَقْضِ عَلَيْنَا ഞങ്ങളില്‍ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ رَبُّكَ തന്റെ (താങ്കളുടെ)റബ്ബ് قَالَ അദ്ദേഹം പറയും إِنَّكُم مَّاكِثُونَ നിശ്ചയമായും നിങ്ങള്‍ താമസിക്കുന്ന (കഴിഞ്ഞു കൂടുന്ന)വരാണ്
43:78
- لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ ﴾٧٨﴿
- തീര്‍ച്ചയായും, നിങ്ങള്‍ക്കു നാം യഥാര്‍ത്ഥം കൊണ്ടുവ(ന്നു ത)ന്നിരിക്കുന്നു. പക്ഷെ, നിങ്ങളില്‍ അധികമാളും യഥാര്‍ത്ഥത്തെ വെറുക്കുന്നവരാണ്.
- لَقَدْ جِئْنَاكُم തീര്‍ച്ചയായും നാം നിങ്ങള്‍ക്കുവന്നു, വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു وَلَـٰكِنَّ أَكْثَرَكُمْ എങ്കിലും നിങ്ങളിലധികവും لِلْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ, ന്യായത്തോടു) كَارِهُونَ വെറുക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ്
ശിക്ഷ സഹിക്കവയാതെ ഗതിമുട്ടുമ്പോള്‍, തങ്ങളുടെ യാതനക്കു ഒരറുതി ലഭിച്ചെങ്കിലോ എന്ന് മോഹിച്ചുകൊണ്ട് നരകവാസികള്‍ അതിന്റെ മേല്‍നോട്ടം വഹിക്കുന്ന മലക്കിനെ – മാലികിനെ – വിളിച്ച് അപേക്ഷിക്കുകയാണ്, തങ്ങള്‍ മരണപ്പെട്ടു പോകത്തക്കവണ്ണം അല്ലാഹുവില്‍നിന്നും ഒരു വിധി കിട്ടുവാന്‍ ശുപാര്‍ശ ചെയ്യണമെന്നു്. എന്നാല്‍, എനി- പരലോകത്തുവെച്ച് – മരണം ഇല്ലെന്ന കാര്യം അല്ലാഹു തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാണ്. അതുകൊണ്ട് മാലിക്കിന്റെ മറുപടി, അതിനു നിവൃത്തിയില്ല – നിങ്ങള്‍ ശിക്ഷയില്‍ സ്ഥിരമായി കഴിഞ്ഞുകൂടേണ്ടവരാണു – എന്നായിരിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.
