വെളിച്ചം റമദാൻ 2024 –ഡേ- 01 (മാർച്ച് 12)

സൂറത്തു സുഖ്റുഫ് : 01-15



  • വെളിച്ചം റമദാന്‍ ഡേ-01 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 15 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം

https://open.spotify.com/episode/7GiMfLgjElpCCShoycBAEl?si=3d72082418294807

സൂറത്തു സുഖ്റുഫ് : 01-15

സുഖ്റുഫ് (സുവർണ്ണാലങ്കാരം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 89 – വിഭാഗം (റുകുഅ്) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

43:1

  • حمٓ ﴾١﴿
  • ‘ഹാ -മീം.’
  • حمٓ ‘ഹാ-മീം’

43:2

  • وَٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
  • സ്പഷ്ടമായ (ഈ) വേദഗ്രന്ഥം തന്നെയാണ (സത്യം)!
  • وَالْكِتَابِ വേദഗ്രന്ഥംതന്നെയാണ الْمُبِينِ സ്പഷ്ടമായ

43:3

  • إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ﴾٣﴿
  • നിശ്ചയമായും, അതിനെ നാം അറബി ഭാഷയിലുള്ള ഒരു ‘ഖുര്‍ആന്‍’ [പാരായണഗ്രന്ഥം] ആക്കിയിരിക്കുന്നു; നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍ വേണ്ടി.
  • إِنَّا جَعَلْنَاهُ നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുര്‍ആന്‍ لَّعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കുവാന്‍, ഗ്രഹിക്കുവാന്‍

43:4

  • وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ ﴾٤﴿
  • നിശ്ചയമായും, അതു മൂലഗ്രന്ഥത്തില്‍ – നമ്മുടെ അടുക്കല്‍ – ഉന്നതമായതും, വിജ്ഞാനദായകവും തന്നെ.
  • وَإِنَّهُ നിശ്ചയമായും അതു فِي أُمِّ الْكِتَابِ മൂലഗ്രന്ഥത്തില്‍, ഗ്രന്ഥത്തിന്റെ മൂലത്തില്‍ لَدَيْنَا നമ്മുടെ അടുക്കല്‍ لَعَلِيٌّ ഉന്നതമായതുതന്നെ حَكِيمٌ വിജ്ഞാനദായകമായ, യുക്തിമത്തായത്

أُمِّ الْكِتَابِ (‘ഉമ്മുല്‍കിത്താബ്’) എന്ന വാക്കിന് ‘ഗ്രന്ഥത്തിന്റെ മാതാവ്, ‘ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ തള്ള’ എന്നു വാക്കര്‍ത്ഥം. അതായത്, ‘മൂലഗ്രന്ഥം’ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ മൗലികവശം’ എന്നു സാരം. ഇവിടെ ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഉദ്ദേശ്യം എന്താണെന്നുള്ളതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാം. 2-ാം വചനത്തില്‍ സ്പഷ്ടമായ ഗ്രന്ഥം (الْكِتَابِ الْمُبِينِ) എന്നു പറഞ്ഞതും, 3-ാം വചനത്തില്‍ അറബിഭാഷയിലുള്ള ഖുര്‍ആന്‍ (قُرْآنًا عَرَبِيًّا) എന്നു പറഞ്ഞതും വിശുദ്ധ ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്. അതേ ഖുര്‍ആനെ ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെയാണ് 4-ാം വചനത്തില്‍ ‘അതു ഉമ്മുല്‍കിത്താബില്‍ നമ്മുടെ അടുക്കല്‍ ഉന്നതമായതാണ്.'(وَإِنَّهُ فِي أُمِّ الْكِتَابِ الخ) എന്നു പ്രസ്താവിക്കുന്നത്. അപ്പോള്‍ – ചിലര്‍ വ്യാഖ്യാനിക്കുന്നതുപോലെ – ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഇവിടത്തെ ഉദ്ദേശ്യം ആ ഗ്രന്ഥത്തിന്റെ മൗലികവശമാണെന്നുവെക്കുവാന്‍ വഴി കാണുന്നില്ല. നിയമപ്രധാനങ്ങളായ ആയത്തുകളെപ്പറ്റി സൂ: ആലുഇംറാന്‍ 7ല്‍ هُنَّ أُمُّ الْكِتَابِ (അവ ഗ്രന്ഥത്തിന്റെ തള്ളയാണ് – അഥവാ ഖുര്‍ആന്റെ മൂലപ്രധാനമായ ഭാഗമാണ്) എന്നു പറഞ്ഞിരിക്കുന്നു. ഇതാണ് ഇവര്‍ ഇതിന് കൊണ്ടുവരുന്ന ന്യായം. ഈ ന്യായം ഇവിടെ യോജിക്കുന്നതല്ല. കാരണം, അപ്പോള്‍ ഖുര്‍ആന്‍ അതിന്റെ മൗലികവശങ്ങളില്‍ ഉന്നതവും, വിജ്ഞാനീയവുമാണെങ്കിലും, മറ്റുവശങ്ങളില്‍ ഉന്നതമല്ലാത്തതും, വിജ്ഞാനീയവുമല്ലാത്തതുമാണെന്നു വരുമല്ലോ. മാത്രമല്ല, താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍, ‘ഉമ്മുല്‍കിത്താബി’നു ഇവിടെ അനുയോജ്യമായ അര്‍ത്ഥം ‘മൂലഗ്രന്ഥം’ എന്നുതന്നെയാണെന്നും, അതുകൊണ്ടുള്ള വിവക്ഷ ഖുര്‍ആനല്ലാത്ത മറ്റൊന്നാണെന്നും മനസ്സിലാക്കാവുന്നതാണ്:-
സൂറത്തുല്‍ വാഖിഅഃയില്‍ അല്ലാഹു പറയുന്നു:

إِنَّهُ لَقُرْآنٌ كَرِيمٌ ﴿٧٧﴾ فِي كِتَابٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴿٧٩﴾ –  سورة الواقعة 77 -79

(നിശ്ചയമായും അതു ആദരണീയമായ ഒരു ഖുര്‍ആനാകുന്നു: ഭദ്രമായി മറച്ചുവെക്കപ്പെട്ട ഒരു ഗ്രന്ഥത്തിലാണ് അതുള്ളത്. പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല.). സൂറത്തുല്‍ ബുറൂജില്‍ ഇങ്ങിനെ പറയുന്നു:

(بَلْ هُوَ قُرْآنٌ مَّجِيدٌ .فِي لَوْحٍ مَّحْفُوظٍ – سورة البروج)

(പക്ഷേ, അതു മഹത്വമേറിയ ഒരു ഖുര്‍ആനാണ്: സൂക്ഷിക്കപ്പെട്ട ഒരു ഫലകത്തിലാണുള്ളത്.) സൂ: റഅ്ദില്‍ ഇപ്രകാരം പറയുന്നു:

(يَمْحُو اللَّـهُ مَا يَشَاءُ وَيُثْبِتُ ۖ وَعِندَهُ أُمُّ الْكِتَابِ – ٣٩ : سورة الرعد)

അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലുണ്ടുതാനും.). ഈ വചനങ്ങളുടെ വെളിച്ചത്തില്‍, ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു എല്ലാ കാര്യങ്ങളുടെയും മൂലരേഖയാകുന്ന ‘ലൌഹുല്‍ മഹ്ഫൂള്വ് (സൂക്ഷിക്കപ്പെട്ട ഫലകം) ആണെന്നും, അല്ലാഹുവിന്റെ അനാദിയായ അറിവ് (علم الله الأزلي) ആണെന്നും ഇങ്ങിനെ രണ്ടു അഭിപ്രായങ്ങളാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. الله اعلم

ഏതായാലും സയ്യിദ് ഖുത്ത്ബ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഈ രണ്ടിനെയും – ‘ലൌഹുല്‍ മഹ്ഫൂള്വി’നെയും, അല്ലാഹുവിന്റെ അനാദിയായ അറിവുകളാകുന്ന രേഖാഗ്രന്ഥത്തെയും – സംബന്ധിച്ചു അക്ഷരാര്‍ത്ഥത്തില്‍ ശരിയായിക്കൊണ്ടുള്ള ഒരു നിര്‍വ്വചനമോ, വിവരണമോ നല്‍കുവാന്‍ സാധ്യമല്ല. പക്ഷേ, ഒരു യാഥാര്‍ത്ഥ്യം – അതാണിവിടെ മര്‍മ്മപ്രധാനമായതും – നമുക്കു ഈ വചനത്തില്‍നിന്നു വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. ഖുര്‍ആന്റെ മഹത്വവും, അതിനു അല്ലാഹുവിങ്കലുള്ള ഉന്നതസ്ഥാനവുമാണത് ഉണര്‍ത്തുന്നത്. അതെ, ആ ഗ്രന്ഥം ഏതുനിലക്കും വളരെ ഉന്നതസ്ഥാനം അര്‍ഹിക്കുന്ന ഒരു ഗ്രന്ഥമാണ്.

43:5

  • أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ ﴾٥﴿
  • എന്നിരിക്കെ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയായതിനാല്‍ നിങ്ങളില്‍നിന്ന് (ഈ) ഉല്‍ബോധനത്തെ നാം അവഗണിച്ച്‌ തിരിച്ചു കളയുകയോ?!
  • أَفَنَضْرِبُ എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ عَنكُمُ നിങ്ങളില്‍നിന്നു الذِّكْرَ ഉല്‍ബോധനത്തെ صَفْحًا പുറംതിരിച്ചു (അവഗണിച്ചു) കൊണ്ടു أَن كُنتُمْ നിങ്ങളായതിനാല്‍ قَوْمًا مُّسْرِفِينَ അതിരു കവിഞ്ഞ ഒരു ജനത

അതു സംഭവിക്കാന്‍ പോകുന്നില്ല. ഒരു കൂട്ടര്‍ അതിരുകവിഞ്ഞ നിഷേധികളാണെങ്കില്‍, വേറൊരു കൂട്ടര്‍ അതു സ്വീകരിക്കുന്നവരും ഉണ്ടായിരിക്കും.

إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ ﴿٨٧﴾ وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ ﴿٨٨﴾ : سورة ص

അതു ലോകര്‍ക്കു വേണ്ടിയുള്ള ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ വൃത്താന്തം കുറച്ചുകാലത്തിനുശേഷം നിശ്ചയമായും നിങ്ങള്‍ക്കറിയാറാകും.)

43:6

  • وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ ﴾٦﴿
  • പ്രവാചകരായി എത്രയോ ആളുകളെ പൂര്‍വ്വികന്മാരില്‍ നാം അയച്ചിരിക്കുന്നു.
  • وَكَمْ أَرْسَلْنَا നാം എത്ര(യോ) അയച്ചിരിക്കുന്നു مِن نَّبِيٍّ പ്രവാചകരില്‍നിന്നു فِي الْأَوَّلِينَ പൂര്‍വ്വികന്മാരില്‍

43:7

  • وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٧﴿
  • ഏതൊരു പ്രവാചകനും അവരുടെ അടുക്കല്‍ ചെല്ലുന്നതായാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കുന്നവരാകാതിരുന്നിട്ടുമില്ല.
  • وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن نَّبِيٍّ ഒരു പ്രവാചകനും إِلَّا كَانُوا അവര്‍ ആകാതെ بِهِ يَسْتَهْزِئُونَ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കും

43:8

  • فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ ﴾٨﴿
  • അങ്ങനെ, ഇവരേക്കാള്‍ കയ്യൂക്കില്‍ ശക്തന്മാരായവരെ നാം നശിപ്പിച്ചിരിക്കുന്നു. പൂര്‍വ്വികന്മാരുടെ ഉപമകള്‍ (മുമ്പ്) കഴിഞ്ഞു പോകുകയും ചെയ്തിരിക്കുന്നു.
  • فَأَهْلَكْنَا അങ്ങനെ, നാം നശിപ്പിച്ചു أَشَدَّ مِنْهُم ഇവരെക്കാള്‍ ശക്തന്മാരെ, കഠിനന്മാരെ بَطْشًا കയ്യൂക്കില്‍, ഊക്കുകൊണ്ടു وَمَضَىٰ കഴിഞ്ഞുപോകുകയും ചെയ്തിരിക്കുന്നു مَثَلُ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ ഉപമ

43:9

  • وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ ﴾٩﴿
  • ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതു ആരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കില്‍, നിശ്ചയമായും അവര്‍ പറയും: ‘സര്‍വ്വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ അവയെ സൃഷ്ടിച്ചിരിക്കുന്നു’ എന്ന്.
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَ ആര്‍ സൃഷ്ടിച്ചുവെന്നു السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും خَلَقَهُنَّ അവയെ സൃഷ്ടിച്ചു الْعَزِيزُ പ്രതാപശാലി الْعَلِيم സര്‍വ്വജ്ഞനായ

ലോകസൃഷ്ടാവും, നിയന്താവും അല്ലാഹുതന്നെയാണെന്നു മുശ്രിക്കുകള്‍ സമ്മതിക്കും. അതേ സമത്തു ആരാധനയില്‍ അവനു പുറമെയുള്ളവരെ അവനോടു പങ്കുചേര്‍ക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടികള്‍ തൃത്വം സമ്മതിക്കുന്ന അടിസ്ഥാനത്തില്‍, അവര്‍ക്കു നിത്യം കണ്ടറിയാവുന്ന ചില അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും അവരെ ഓര്‍മ്മിപ്പിക്കുന്നു:-

43:10

  • ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ ﴾١٠﴿
  • (അതെ) നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ (അഥവാ വിരുപ്പ്) ആക്കിയവനാകുന്നു (അവന്‍); നിങ്ങള്‍ക്കു (ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു) വഴിചേരുവാന്‍വേണ്ടി അതില്‍ പല മാര്‍ഗ്ഗങ്ങളെയും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
  • الَّذِي യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ആക്കി الْأَرْضَ ഭൂമിയെ مَهْدًا ഒരു തൊട്ടില്‍, വിരുപ്പു, വിതാനം وَجَعَلَ لَكُمْ നിങ്ങള്‍ക്കവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു فِيهَا سُبُلًا അതില്‍ മാര്‍ഗ്ഗങ്ങളെ, لَّعَلَّكُمْ تَهْتَدُونَ നിങ്ങള്‍ വഴിചേരുവാന്‍ (ചെന്നെത്തുവാന്‍) വേണ്ടി

43:11

  • وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ ﴾١١﴿
  • ആകാശത്തുനിന്ന് ഒരു തോത് [ക്ലിപ്തം] അനുസരിച്ച് വെള്ളം ഇറക്കിത്തന്നവനുമാകുന്നു (അവന്‍). എന്നിട്ട് അതുമൂലം നാം [അല്ലാഹു] നിര്‍ജ്ജീവമായ വല്ല രാജ്യത്തെയും പുനര്‍ജ്ജീവിപ്പിക്കുന്നു. അതുപോലെ, (മരണാനന്തരം) നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നതാണ്.
  • وَالَّذِي نَزَّلَ ഇറക്കിയവനുമാണ് مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം بِقَدَرٍ ഒരു തോതു (അളവുംകണക്കു, ക്ളിപ്തം) അനുസരിച്ചു فَأَنشَرْنَا بِهِ എന്നിട്ടു നാം അതുമൂലം പുനര്‍ജീവിപ്പിച്ചു, ഉദ്ധരിച്ചു بَلْدَةً مَّيْتًا ചത്ത (നിര്‍ജ്ജീവമായ) രാജ്യം كَذَٰلِكَ അപ്രകാരം تُخْرَجُونَ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും

എല്ലാതരം യാത്രമാര്‍ഗ്ഗങ്ങളും سُبُلًا (മാര്‍ഗ്ഗങ്ങള്‍) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്കും, അല്ലാഹു ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍ക്കും യോജിച്ച നിലയില്‍ എന്നത്രെ بِقَدَرٍ (ഒരു തോതനുസരിച്ച്) എന്ന വാക്കു കാണിക്കുന്നത്. യാത്രാമാര്‍ഗ്ഗങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചശേഷം യാത്രക്കുള്ള വാഹനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു:-

43:12

  • وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ ﴾١٢﴿
  • എല്ലാ ഇണവസ്തുക്കളെയും സൃഷ്ടിച്ചവനുമാണ് (അവന്‍). കപ്പലുകളായും, കാലിമൃഗങ്ങളായും നിങ്ങള്‍ക്കു സവാരി ചെയ്‌വാനുള്ളതു അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു;
  • وَالَّذِي خَلَقَ സൃഷ്ടിച്ചവനുമാണ് الْأَزْوَاجَ ഇണകളെ كُلَّهَا അവയെല്ലാം وَجَعَلَ لَكُم നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു مِّنَ الْفُلْكِ കപ്പലുകളില്‍നിന്നും وَالْأَنْعَامِ കാലികളില്‍ നിന്നും مَا تَرْكَبُونَ നിങ്ങള്‍ സവാരി ചെയ്യുന്നതു (വാഹനം)

43:13

  • لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ ﴾١٣﴿
  • നിങ്ങള്‍ക്കു അതിന്റെ (പുറത്തുകയറിയിരുന്നു) ശരിയാകുവാനും, പിന്നെ, അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവാനും വേണ്ടി; നിങ്ങള്‍ (ഇങ്ങിനെ) പറയുവാനും: ‘ഞങ്ങള്‍ക്കു ഇതിനെ കീഴ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തം നിലക്കു) ഇതിനെ ഇണക്കുവാന്‍ കഴിയുന്നവരായിരുന്നില്ല;
  • لِتَسْتَوُوا നിങ്ങള്‍ കയറി ശരിപ്പെടുവാന്‍, ആരോഹണം ചെയ്‌വാന്‍ عَلَىٰ ظُهُورِهِ അതിന്റെ പുറത്തു ثُمَّ تَذْكُرُوا പിന്നെ നിങ്ങള്‍ ഓര്‍ക്കുവാനും نِعْمَةَ رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം إِذَا اسْتَوَيْتُمْ നിങ്ങള്‍ കയറി ശരിപ്പെട്ടാല്‍ عَلَيْهِ അതിന്മേല്‍ وَتَقُولُوا നിങ്ങള്‍ പറയുവാനും سُبْحَانَ الَّذِي യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവനെ പ്രകീര്‍ത്തനം ചെയ്യുന്നു سَخَّرَ لَنَا ഞങ്ങള്‍ക്കു കീഴ്പെടുത്തി (വിധേയമാക്കി)ത്തന്ന هَـٰذَا ഇതിനെ وَمَا كُنَّا ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല لَهُ ഇതിനെ مُقْرِنِينَ ഇണക്കുന്നവര്‍ (പാകപ്പെടുത്തുന്നവര്‍)

43:14

  • وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ﴾١٤﴿
  • ‘നിശ്ചയമായും ഞങ്ങള്‍, ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരുമാണ്.’
  • وَإِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു لَمُنقَلِبُونَ തിരിച്ചെത്തുന്നവര്‍ തന്നെയാണ്

വാഹനപ്പുറത്തു കയറിയിരുന്നു ശരിപ്പെടുമ്പോള്‍ -വാഹനം ഏതായാലും ശരി- അല്ലാഹു തങ്ങള്‍ക്കുചെയ്തു തന്ന അനുഗ്രഹമാണ് അതെന്നും, അവന്റെ സഹായമില്ലെങ്കില്‍ അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാറാക്കുവാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നാവുകൊണ്ട് അതു സമ്മതിച്ചു പറയുകയും അതിനു നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമ്മുക്കു പഠിപ്പിച്ചുതരുന്നു: (سُبْحَانَ الَّذِي എന്നു തുടങ്ങി لَمُنقَلِبُونَ എന്നതുവരെ). വാഹനത്തില്‍ കയറി സവാരിചെയ്യുന്ന ഓരോരുവനും അല്ലാഹു പഠിപ്പിച്ചുതന്ന ഈ തസ്ബീഹു ചൊല്ലേണ്ടാതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാത്ര പുറപ്പെട്ടു ഒട്ടകപ്പുറത്തുകയറിയിരുന്നു കഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും, പിന്നീടു ആയത്തില്‍കണ്ട പ്രസ്തുത വാചകങ്ങള്‍ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിച്ചിരിക്കുന്നു. (അ; മു; തി; ദാ.) ഇതേ ഹദീസില്‍തന്നെ ഇപ്രകാരംകൂടി കാണാം: ‘പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയും:

اللَّهُمَّ إِنَّي اَسْأَلُكَ فِي سَفَرِي هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا السَّفَرَ وَاطْوِ لَنَا اَلْبَعِيد. اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ اللَّهُمَّ اصْحَبْنا فِي سَفَرِنَا وَاخْلفْنا فِي اهْلِنا

(സാരം: അല്ലാഹുവേ, എന്റെ ഈ യാത്രയില്‍ പുണ്യവും ഭയഭക്തിയും നല്‍കണമെന്നും, നീ തൃപ്തിപ്പെടുന്ന പ്രവൃത്തി ചെയ്‌വാന്‍ സാധിപ്പിക്കണമെന്നും ഞാന്‍ നിന്നോടു ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങള്‍ക്കു നീ യാത്ര ലഘുവാക്കിത്തരുകയും, ദൂരപ്പെട്ട- ദീര്‍ഘമായ-തിനെ ചുരുക്കിത്തരുകയും വേണമെ! അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ, അല്ലാഹുവേ, ഞങ്ങളുടെ യാത്രയില്‍ നീ ഞങ്ങളെ തുണക്കുകയും, ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യേണമേ!) കുടുംബത്തിലേക്കു മടങ്ങിവരുമ്പോള്‍ അവിടുന്നു ഇപ്രകാരം പറയും:

آيبُونَ تَائِبُونَ اِن شَاء الله عَابِدُونَ لِرَبِّنَا حَامِدُونَ

(സാരം: ഞങ്ങള്‍ മടങ്ങിവരുന്നു; അല്ലാഹു ഉദ്ദേശിച്ചാല്‍, പശ്ചാത്തപിച്ചു മടങ്ങുന്നവരുമാണ്. ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും, സ്തുതിക്കുന്നവരുമാണ്).

അല്ലാഹുവാണ് ലോകസൃഷ്ടാവു എന്നു സമ്മതിക്കുകയും, അതോടൊപ്പം മലക്കുകള്‍ അവന്റെ പെണ്‍മക്കളാണെന്നു വാദിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-

43:15

  • وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌ مُّبِينٌ ﴾١٥﴿
  • അവന്റെ അടിയാന്മാരില്‍നിന്നു അവര്‍ അവനു അംശം [മക്കള്‍] ഉണ്ടാക്കിവെച്ചിരിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വ്യക്തമായ നന്ദികെട്ടവന്‍ തന്നെ!
  • وَجَعَلُوا لَهُ അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി مِنْ عِبَادِهِ അവന്റെ അടിയാന്മാരില്‍നിന്നു جُزْءًا അംശം, ഭാഗം إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ مُّبِينٌ പ്രത്യക്ഷനായ, വ്യക്തമായ

സ്വന്തം ശരീരത്തിന്റെ അംശംപോലെ – അല്ല, അംശംതന്നെ-യാണല്ലോ മക്കള്‍. അതുകൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ‘അംശം’ (جُزْء) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനു മക്കളുണ്ടെന്നു പറഞ്ഞതു ഒരു അപരാധം; അവന്റെ സൃഷ്ടികളാകുന്ന മലക്കുകളെ അവന്റെ മക്കളാക്കിയതു മറ്റൊരപരാധം; ആ മക്കള്‍ പെണ്‍മക്കളാണെന്ന ജല്‍പനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാല്‍ തോന്നും, ആണ്‍മക്കളെ അവര്‍ക്കുമാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെണ്‍മക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്തു അവരുടെ നില എന്താണെന്നു നോക്കുക: