വെളിച്ചം റമദാൻ 2023 –ഡേ- 8 (റമളാൻ 9)

സൂറത്തുല്‍ മുഹമ്മദ് : 29-38



  • വെളിച്ചം റമദാന്‍ ഡേ-8 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 04- ആയത്ത് 29 മുതൽ 38 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ മുഹമ്മദ് : 29-38

വിഭാഗം – 4

47:29

  • أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ ٢٩
  • അതല്ല, (ഒരു പക്ഷേ) ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ഈര്‍ഷ്യതകളെ അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?!
  • أَمْ حَسِبَ അതല്ലാ വിചാരിച്ചുവോ الَّذِينَ യാതൊരുകൂട്ടര്‍ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിളുണ്ടു مَّرَضٌ വല്ല രോഗവും, ഒരു രോഗം أَن لَّن يُخْرِجَ പുറത്താക്കുന്നതേയല്ല എന്നു اللَّـهُ അല്ലാഹു أَضْغَانَهُمْ അവരുടെ വിദ്വേഷങ്ങളെ (ഈര്‍ഷ്യത, പക)
47:30
  • وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ ٣٠
  • (നബിയേ) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍, അവരെ നിനക്കു നാം കാട്ടിത്തരുമായിരുന്നു; അങ്ങിനെ, അവരുടെ ലക്ഷണം കൊണ്ടു നിനക്കവരെ (ശരിക്കു) മനസ്സിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്റെ ശൈലിയില്‍ (സ്വരവ്യത്യാസം കൊണ്ടു) നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാവുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറിയുന്നു.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَأَرَيْنَاكَهُمْ അവരെ നിനക്കു നാം കാണിച്ചു തരുമായിരുന്നു فَلَعَرَفْتَهُم അങ്ങനെ (എന്നിട്ടു) അവരെ നീ മനസ്സിലാക്കുമായിരുന്നു بِسِيمَاهُمْ അവരുടെ അടയാളം (പ്രത്യേകത) കൊണ്ടു وَلَتَعْرِفَنَّهُمْ നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാം, പരിചയപ്പെടാം فِي لَحْنِ സംസാര ശൈലിയില്‍, സ്വരമാറ്റത്തില്‍ الْقَوْلِ വാക്കിന്റെ (പറയുന്നതിന്റെ) وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ

മുസ്‌ലിം വേഷമണിഞ്ഞ ‘മുനാഫിഖു’കളായ വ്യക്തികള്‍ ഏതൊക്കെയാണെന്നു കാട്ടിക്കൊടുക്കുവാന്‍ അല്ലാഹുവിനു കഴിയാഞ്ഞിട്ടല്ല, അവനതു വേണ്ടെന്നുവെച്ചിരിക്കുകയാണ്. അതേസമയത്തു അവരുടെ സംസാരഗതിയില്‍ നിന്നും, സ്വരങ്ങളില്‍നിന്നും തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവരെ തിരിച്ചറിയുവാന്‍ കഴിയുന്നതുമാണ് എന്നു സാരം. ഈ ആയത്തു അവതരിച്ചതിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ, പല വ്യക്തികളെക്കുറിച്ചും മനസ്സിലാക്കിയിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

47:31
  • وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ ٣١
  • നിങ്ങളില്‍നിന്നുള്ള സമരശാലികളെയും, ക്ഷമാശീലന്‍മാരെയും (പ്രത്യക്ഷത്തില്‍) അറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങളെ (സ്ഥിതിഗതികളെ) പരീക്ഷിച്ചറിയുകയും ചെയ്യുന്നതുവരെ, നിശ്ചയമായും നിങ്ങളെ നാം പരീക്ഷണം ചെയ്യും.
  • وَلَنَبْلُوَنَّكُمْ നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും حَتَّىٰ نَعْلَمَ നാം അറിയുന്നതുവരെ الْمُجَاهِدِينَ സമരശാലികളെ, ‘ജിഹാദു’ ചെയ്യുന്നവരെ مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّابِرِينَ ക്ഷമിക്കുന്നവരെയും وَنَبْلُوَ നാം പരീക്ഷിച്ചറിയുകയും (ചെയ്യുന്നതുവരെ) أَخْبَارَكُمْ നിങ്ങളുടെ വര്‍ത്തമാനങ്ങള്‍

ഓരോരുത്തരുടെയും എല്ലാ സ്ഥിതികളും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു. എന്നിരിക്കെ, യുദ്ധം മുതലായ വിഷമഘട്ടങ്ങളെയും, മതസംബന്ധമായ വിധിവിലക്കുകളെയും ഓരോരുത്തനും എങ്ങിനെ നേരിടുമെന്ന വസ്തുത അവന് അജ്ഞാതമല്ല. പക്ഷേ, ഒരോരുത്തരുടെയും നിലപാടു അനുഭവത്തില്‍ വെളിപ്പെട്ടു കാണുവാനുള്ള പരീക്ഷണങ്ങളത്രെ അവ. പരീക്ഷണങ്ങളില്‍ ഓരോ വ്യക്തിയും സ്വീകരിച്ച നയവും നിലപാടുമനുസരിച്ചായിരിക്കും പ്രതിഫലം നല്‍കപ്പെടുന്നത്.

جهاد (ജിഹാദ്) എന്ന മൂലത്തില്‍നിന്നുള്ള കര്‍ത്തൃരൂപമത്രെ مُجاهِد (മുജാഹിദ്). ‘യുദ്ധം, ധര്‍മ്മ സമരം പരമാവധി പരിശ്രമം’ എന്നൊക്കെയാണ് അതിനു അര്‍ത്ഥം. ദേഹം കൊണ്ടും, ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നടത്തപ്പെടുന്ന എല്ലാ ത്യാഗപരിശ്രമങ്ങള്‍ക്കും, ധര്‍മ്മസമരങ്ങള്‍ക്കും ‘ജിഹാദു’ എന്നു പറയാം. ചിലര്‍ ധരിക്കാറുള്ളപോലെ, ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെയോ, വിഭാഗത്തിന്റെയോ പേരല്ല ‘മുജാഹിദ്’.

47:32
  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ ٣٢
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം ‘റസൂലി’നോടു ചേരിപിരിയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ലതന്നെ. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ വഴിയെ ഫലശൂന്യമാക്കുകയും ചെയ്യും.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുക (തട്ടുക, തിരിച്ചുവിടുക) യും عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ വഴിയില്‍നിന്നു وَشَاقُّوا ചേരിപിരിയുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത الرَّسُولَ റസൂലിനോടു, റസൂലുമായി مِن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്റെ الْهُدَىٰ സന്മാര്‍ഗ്ഗം لَن يَضُرُّوا അവര്‍ ഉപദ്രവം വരുത്തുന്നതേയല്ല اللَّـهَ അല്ലാഹുവിനു شَيْئًا യാതൊന്നും, ഒട്ടും وَسَيُحْبِطُ അവന്‍ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തികളെ

47:33

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ ٣٣
  • ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; ‘റസൂലി’നെയും അനുസരിക്കുവിന്‍; നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയുകയും അരുത്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ أَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ وَلَا تُبْطِلُوا വ്യര്‍ത്ഥമാക്കുക (കേടുവരുത്തുക)യും ചെയ്യരുത് أَعْمَالَكُمْ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ

47:34

  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ ٣٤
  • നിശ്ചയമായും, അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു (ജനങ്ങളെ) തടയുകയും, പിന്നീട് തങ്ങള്‍ അവിശ്വാസികളായ നിലയില്‍ (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അല്ലാഹു അവര്‍ക്കു പൊറുത്തു കൊടുക്കുന്നതേയല്ല.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്ത عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ثُمَّ مَاتُوا പിന്നെ മരണപ്പെടുകയും ചെയ്ത وَهُمْ അവരായിരിക്കെ كُفَّارٌ അവിശ്വാസികള്‍ فَلَن يَغْفِرَ اللَّـهُ എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല لَهُمْ അവര്‍ക്കു

ദുര്‍ന്നടപ്പുകളും, പാപങ്ങളും നിമിത്തം സല്‍ക്കര്‍മ്മങ്ങള്‍ ഉപയോഗശൂന്യമായിത്തീര്‍ന്നേക്കും. ഓരോ പ്രവര്‍ത്തിയും അല്ലാഹുവും, റസൂലും നിര്‍ദ്ദേശിച്ചപ്രകാരം അതതിന്റെ യഥാരൂപത്തില്‍ ഹൃദയശുദ്ധിയോടുകൂടി ആയിരിക്കേണ്ടതുണ്ട്. മരണത്തിനുമുമ്പു ഏതവസരത്തിലും പശ്ചാത്തപിച്ചു മടങ്ങാവുന്നതും, അല്ലാഹു അതു സ്വീകരിക്കുന്നതുമാകുന്നു. പക്ഷേ, അവിശ്വാസിയായിക്കൊണ്ടു മരണപ്പെട്ടവരുടെ പാപങ്ങള്‍ ഒന്നുംതന്നെ അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. സത്യവിശ്വാസത്തോടുകൂടിയുള്ള പശ്ചാത്താപം മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ.

47:35
  • فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ ٣٥
  • ആകയാല്‍, (സത്യവിശ്വാസികളേ,) നിങ്ങള്‍ക്കു ദൗര്‍ബല്യം പിണയുകയും, നിങ്ങള്‍ ഉന്നതന്‍മാരായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെകൂടെ ഉണ്ടുതാനും. നിങ്ങളുടെ പ്രവൃത്തികളെ നിങ്ങള്‍ക്കവൻ നഷ്ടപ്പെടുത്തുകയും ചെയ്കയില്ല തന്നെ.
  • فَلَا تَهِنُوا ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു) وَتَدْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും إِلَى السَّلْمِ സമാധാനത്തിലേക്കു (സന്ധിയിലേക്കു) وَأَنتُمُ നിങ്ങളായിരിക്കെ, നിങ്ങളത്രെ الْأَعْلَوْنَ ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍ وَاللَّـهُ അല്ലാഹു مَعَكُمْ നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട് وَلَن يَتِرَكُمْ അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

ശത്രുപക്ഷത്തിന്റെ സ്ഥിതിഗതികള്‍ വിവരിക്കുകയും, സത്യവിശ്വാസികള്‍ക്കു വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തശേഷം, ശത്രുക്കളുമായി കണ്ടുമുട്ടുമ്പോള്‍ അവര്‍ മനസ്സിരുത്തേണ്ടുന്ന ചില സംഗതികള്‍ അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. ധൈര്യക്ഷയവും, ദുര്‍ബ്ബലമനസ്ഥിതിയും അവരെ തീണ്ടരുതെന്നും, ശത്രുക്കളോടു അങ്ങോട്ടു ചെന്നു സന്ധിക്കപേക്ഷിക്കരുതെന്നും ഉപദേശിക്കുന്നു. അതോടൊപ്പം, ‘അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്’ എന്നും, ‘നിങ്ങളുടെ പ്രവർത്തനങ്ങളെ അവൻ നഷ്ടപ്പെടുത്തുന്നതേയല്ല’എന്നും വാഗ്ദാനം ചെയ്തുകൊണ്ട്  അവര്‍ക്കു ധൈര്യവും, മനസ്സമാധാനവും നല്‍കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ പക്ഷത്തായിരിക്കെ നിങ്ങള്‍ക്കു എന്തിനു ദൗര്‍ബ്ബല്യം നേരിടണം? അവന്റെ കക്ഷിയായിരിക്കുമല്ലോ വിജയികള്‍ (الا أن حِزْبَ اللَّهِ هُمُ الْغَالِبُونَ) നിങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസികളായിരിക്കുമ്പോള്‍ നിങ്ങള്‍തന്നെയായിരിക്കും ഉന്നതന്‍മാരായിരിക്കുക. (وأنتم الأعلون إن كنتم مؤمنين) എന്നൊക്കെയാണ് ഇതുമുഖേന സൂചിപ്പിക്കുന്നത്. യാതൊരു പരിതസ്ഥിതിയിലും ശത്രുക്കളുമായി സന്ധിസംസാരങ്ങള്‍ നടത്തികൂടാ എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. അതു മുസ്‌ലിംകളുടെ ദുര്‍ബ്ബലമനസ്ഥിതിയില്‍ നിന്നുളവാകുന്നതാവരുത്, അവരുടെ പവിത്രതയെ ഹനിക്കുന്നതുമാകരുത് എന്നത്രെ താല്‍പര്യം.

47:36
  • إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ ٣٦
  • നിശ്ചയമായും ഐഹികജീവിതം, കളിയും, വിനോദവും തന്നെയാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നതായാല്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളോടു നിങ്ങളുടെ (മുഴുവന്‍) സ്വത്തുക്കള്‍ അവന്‍ ചോദിക്കുന്നുമില്ല.
  • إِنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം لَعِبٌ കളി (തന്നെ)യാകുന്നു وَلَهْوٌ വിനോദവും, അനാവശ്യവും وَإِن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും يُؤْتِكُمْ എന്നാലവന്‍ നിങ്ങള്‍ക്കു തരും أُجُورَكُمْ നിങ്ങളുടെ കൂലി (പ്രതിഫലം)കള്‍ وَلَا يَسْأَلْكُمْ നിങ്ങളോടവന്‍ ചോദിക്കുന്നുമില്ല, ചോദിക്കയുമില്ല أَمْوَالَكُمْ നിങ്ങളുടെ ധനങ്ങള്‍, സ്വത്തുക്കള്‍

47:37

  • إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ ٣٧
  • നിങ്ങളോടു അതു [സ്വത്തുക്കള്‍] ചോദിക്കുകയും, അങ്ങിനെ നിങ്ങളോടു കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം, നിങ്ങള്‍ ലുബ്ധത കാണിക്കുന്നതാണു; നിങ്ങളുടെ വിദ്വേഷങ്ങളെ അതു പുറത്തുകൊണ്ടുവരുകയും ചെയ്യും.
  • إِن يَسْأَلْكُمُوهَا അവന്‍ നിങ്ങളോടതു ചോദിക്കുന്ന പക്ഷം فَيُحْفِكُمْ എന്നിട്ടു നിങ്ങളോടു കിണയുകയും, ഊന്നിച്ചോദിക്കുകയും تَبْخَلُوا നിങ്ങള്‍ ലുബ്ധത (പിശുക്കു) കാണിക്കും وَيُخْرِجْ അതു പുറത്തു വരുത്തുകയും ചെയ്യും أَضْغَانَكُمْ നിങ്ങളുടെ വിദ്വേഷങ്ങളെ, ഉള്‍പകകളെ

47:38

  • هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم ٣٨
  • ഹേ! കൂട്ടരേ – നിങ്ങള്‍ (ഇതാ), അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാന്‍വേണ്ടി ക്ഷണിക്കപ്പെടുന്നു! എന്നാല്‍, നിങ്ങളില്‍ (ചിലര്‍) ലുബ്ധത കാണിക്കുന്നവരുണ്ട്. ആര്‍ ലുബ്ധത കാണിക്കുന്നുവോ അവന്‍ നിശ്ചയമായും തന്നോടുതന്നെയാണ് ലുബ്ധത കാണിക്കുന്നതും. അല്ലാഹുവാകട്ടെ, (പരാശ്രയമില്ലാത്ത) ധന്യനാകുന്നു; നിങ്ങളോ (പരാശ്രയക്കാരായ) ദരിദ്രന്‍മാരുമാകുന്നു; നിങ്ങള്‍ (അനുസരിക്കാതെ) പിന്‍തിരിയുകയാണെങ്കില്‍, നിങ്ങളല്ലാത്ത (വേറെ) ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട്, അവര്‍ നിങ്ങളെപ്പോലെയുള്ളവരായിരിക്കയുമില്ല.
  • هَا أَنتُمْ ഹേ, നിങ്ങള്‍ هَـٰؤُلَاءِ ഇക്കൂട്ടരാണ്, ഇങ്ങിനെയുള്ളവരാണ്, കൂട്ടരേ تُدْعَوْنَ നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു لِتُنفِقُوا നിങ്ങള്‍ ചില വഴിക്കുവരാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ വഴിയില്‍ فَمِنكُم എന്നാല്‍ (അപ്പോള്‍) നിങ്ങളിലുണ്ടു مَّن يَبْخَلُ ലുബ്ധത കാണിക്കുന്ന ചിലര്‍ وَمَن يَبْخَلْ ആരെങ്കിലും ലുബ്ധത കാണിക്കുന്നതായാല്‍ فَإِنَّمَا يَبْخَلُ എന്നാല്‍ നിശ്ചയമായും അവന്‍ ലുബ്ധത കാണിക്കുന്നു عَن نَّفْسِهِ തന്നോടുതന്നെ وَاللَّـهُ الْغَنِيُّ അല്ലാഹു ധന്യനത്രെ, നിരാശ്രയനാണ് وَأَنتُمُ الْفُقَرَاءُ നിങ്ങള്‍ ദരിദ്രന്‍മാരുമാണ്, പരാശ്രയക്കാരാണ് وَإِن تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞു പോകുന്നപക്ഷം يَسْتَبْدِلْ അവന്‍ പകരം കൊണ്ടുവരും قَوْمًا ഒരു ജനതയെ غَيْرَكُمْ നിങ്ങളല്ലാത്ത ثُمَّ لَا يَكُونُوا പിന്നെ (എന്നിട്ടു) അവരായിരിക്കയില്ല أَمْثَالَكُم നിങ്ങളെപ്പോലുള്ളവര്‍

‘നിങ്ങളുടെ സ്വത്തുക്കള്‍ അല്ലാഹു നിങ്ങളോടു ചോദിക്കുന്നില്ല’ (ولا يسألكم أموالكم) എന്നു പറഞ്ഞതിന്റെ താല്‍പര്യം – തുടര്‍ന്നുള്ള പ്രസ്താവനകളെക്കൂടി കണക്കിലെടുക്കുമ്പോള്‍ – ഒന്നിലധികം പ്രകാരത്തില്‍ ആയിരിക്കുവാന്‍ ഇടയുണ്ട്.

1) നിങ്ങളുടെ സ്വത്തുകള്‍ മുഴുവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കണമെന്നു അല്ലാഹു ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്കു വലിയ വിഷമമൊന്നും വരാത്ത അളവില്‍ ചിലവഴിക്കണമെന്നേ പറയുന്നുള്ളൂ. സക്കാത്തു മുതലായ സ്വല്‍പം ചില നിര്‍ബന്ധ കടമകളും, അതിനു പുറമെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളുടെ കഴിവനുസരിച്ചു ചിലവഴിക്കണമെന്നും മാത്രമേ അവന്‍ നിര്‍ബന്ധിക്കുന്നുള്ളൂ.

2) അല്ലാഹുവിന്റെ ആവശ്യാര്‍ത്ഥം അവന്‍ നിങ്ങളോടു സ്വത്തു അവശ്യപ്പെടുന്നില്ല. നിങ്ങളുടെ സ്വന്തം നന്മക്കുവേണ്ടി മാത്രമാണ് നിങ്ങള്‍ ചിലവഴിക്കണമെന്നാവശ്യപ്പെടുന്നത്.

3) അല്ലാഹു നിങ്ങളോടു സ്വത്തു ചിലവഴിക്കുവാന്‍ ആവശ്യപ്പെടുന്നതു ശരിയാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അതു നിങ്ങളുടെ സ്വത്തല്ല, അല്ലാഹു നിങ്ങള്‍ക്കു നല്‍കിയതാണ്. അവന്‍ നിങ്ങളുടെ പക്കല്‍ തന്നതില്‍നിന്നു ചിലവാക്കുവാന്‍ മാത്രമാണ് അവന്‍ അവശ്യപ്പെടുന്നത്. 37-ാം വചനത്തിന്റെ ആശയത്തോടു കൂടുതല്‍ അനുയോജ്യമായിക്കാണുന്നത് ആദ്യത്തെ വ്യാഖ്യാനമാണെന്നാണ് തോന്നുന്നത്. الله اعلم

ഏതായാലും, യുദ്ധം മുതലായ പൊതുകാര്യങ്ങളില്‍ ധനം ചിലവഴിക്കുവാനുള്ള ശക്തിമത്തായ ഒരു ആഹ്വാനമാണ് ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുവാന്‍ കിണഞ്ഞാവശ്യപ്പെടുമ്പോള്‍ പിശുക്കു കാണിക്കലും, ഹൃദയത്തില്‍ ഒളിഞ്ഞുകിടപ്പുള്ള വിദ്വേഷവും, ഉള്‍പ്പോരും വെളിക്കുചാടലും മിക്കവരുടെ സ്വഭാവമാണെന്നും, ഈ സ്വഭാവം നന്നല്ലെന്നും, അതു തങ്ങള്‍ക്കുതന്നെ ദോഷകരമാണെന്നും അല്ലാഹു പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. ധനം ചിലവഴിക്കുവാന്‍ ആവശ്യപ്പെടുന്നതു അല്ലാഹുവിന്റെ ഗുണത്തിനുവേണ്ടിയല്ല, ചിലവഴിക്കുന്നവരുടെ സ്വന്തം നന്മക്കു വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. അവസാനം, നിങ്ങള്‍ അനുസരിക്കാതെ പിന്‍തിരിയുകയാണെങ്കില്‍ നിങ്ങള്‍ക്കു പകരം വേറൊരു ജനതയെ ഇവിടെ കൊണ്ടുവരുമെന്ന ഒരു താക്കീതും! അപ്പോള്‍, ഈ ആഹ്വാനത്തിന്റെ ഗൗരവം എത്രമാത്രമാണെന്നു ആലോചിച്ചുനോക്കുക!

يَا أَيُّهَا الَّذِينَ آمَنُوا (വിശ്വസിച്ചവരേ) എന്നു സംബോധന ചെയ്തുകൊണ്ടു ആരംഭിച്ച 33ആം വചനം തുടങ്ങി ഇതുവരെ സത്യവിശ്വാസികളെ അഭിമുഖീകരിച്ച് അല്ലാഹു പലതും പ്രസ്താവിച്ചു. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം, സ്വന്തം പ്രവര്‍ത്തനങ്ങളെ ഫലശൂന്യമാക്കാതിരിക്കണം, ശത്രുക്കളുടെ മുമ്പില്‍ ദൗര്‍ബ്ബല്യം കാണിക്കാതിരിക്കണം, വിശ്വാസത്തോടും സൂക്ഷ്മതയോടും ജീവിക്കണം, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിക്കണം എന്നിങ്ങനെ പലതും. എല്ലാം കാര്യകാരണങ്ങളോടുകൂടിത്തന്നെ അവരെ ഓര്‍മ്മപ്പെടുത്തി. അവസാനം ഇങ്ങിനെയുള്ള കാര്യങ്ങള്‍ അനുസരിക്കുവാന്‍ തയ്യാറില്ലാതെ നിങ്ങള്‍ പിന്‍തിരിഞ്ഞുപോകുകയാണെങ്കില്‍, അക്കാരണം കൊണ്ടു ഈ പ്രസ്ഥാനം – ഇസ്‌ലാമിനെ നിലനിറുത്തുവാനുള്ള ഈ സംരംഭം – മുടങ്ങുവാന്‍ പോകുന്നില്ലെന്നും, അതിനു പറ്റിയ മറ്റൊരു ജനതയെ അല്ലാഹു എഴുന്നേല്‍പ്പിക്കുമെന്നും താക്കീതുചെയ്തുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്. ഈ സംഗതി മറ്റൊരിടത്തു അല്ലാഹു ഇങ്ങിനെ വിവരിക്കുന്നു:

يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّـهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ – سورة المائدة ٥٤

സാരം: വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവരും തന്റെ മതത്തെ വിട്ടുമടങ്ങി – ഭ്രഷ്ടരായി – പ്പോകുന്നതായാല്‍, വഴിയെ അല്ലാഹു ഒരു ജനതയെ കൊണ്ടുവരും: അവന്‍ അവരെ സ്നേഹിക്കുകയും, അവര്‍ അവനെ സ്നേഹിക്കുകയും ചെയ്യും. സത്യവിശ്വാസികളോടു എളിയവരും, അവിശ്വാസികളോടു ഗൗരവമുള്ളവരുമായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അവര്‍ സമരം ചെയ്യും. യാതൊരു ആക്ഷേപക്കാരന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുന്നതുമല്ല. (ഇങ്ങിനെയുള്ളവരായിരിക്കും അവര്‍). അല്ലാഹുവിന്റെ അനുഗ്രഹമത്രെ അത്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതു അവന്‍ കൊടുക്കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു. (سورة المائدة – 54) പുതുതായി വരുന്ന ജനത നിങ്ങളെപ്പോലെയുള്ളവരായിരിക്കുകയില്ല (ثُمَّ لَا يَكُونُوا أَمْثَالَكُم) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്താണെന്നും, ആ ജനങ്ങളുടെ സവിശേഷത എന്തായിരിക്കുമെന്നും ഈ വചനത്തില്‍നിന്നു മനസ്സിലാകുന്നതാണ്.

അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സഹാബികള്‍ക്കും ലഭിക്കുകയുണ്ടായെന്നും, ആ കൃത്യം അവര്‍ തന്നെ നിര്‍വ്വഹിച്ചുവെന്നും പറയേണ്ടതില്ലല്ലോ. കല്‍ബീ (رحمه الله) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു : ‘മറ്റൊരു ജനതയെ പകരം കൊണ്ടുവരുമെന്നതിനു അല്ലാഹു ഒരു ഉപാധിവെച്ചിട്ടുള്ളതു, സഹാബികളുടെ പിന്‍തിരിച്ചലാണല്ലോ. അവര്‍ പിന്‍തിരിഞ്ഞിട്ടില്ല. അതുകൊണ്ട് അവര്‍ക്കു പകരം മറ്റൊരു കൂട്ടരെ കൊണ്ടുവന്നതുമില്ല’ (فرضى الله عنهم ورضى عنا اجمعين)

[ولله الحمد وله المنة والفضل]