മൂന്നാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു-ന്നൂര്‍ – ആയത്ത് 41 മുതൽ 57 വരെ

24:41

  • أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَـٰٓفَّـٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمٌۢ بِمَا يَفْعَلُونَ ﴾٤١﴿
  • ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരും, അണിനിരന്നു (വായുവില്‍ ചിറകു വിടര്‍ത്തി) ക്കൊണ്ടുള്ള പറവകളും അല്ലാഹുവിനു ‘തസ്ബീഹു’ [മഹത്വപ്രകീര്‍ത്തനം] നടത്തുന്നുണ്ടെന്നു നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ, അതതിന്റെ നമസ്കാരവും ‘തസ്ബീഹും’ അറിയാവുന്നതാണ്. അവര്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
  • أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسَبِّحُ لَهُ അവനു തസ്ബീഹു നടത്തുന്നു (എന്നു) مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും وَالطَّيْرُ പറവകളും, പക്ഷികളും صَافَّاتٍ അണിനിരന്നുകൊണ്ടു كُلٌّ എല്ലാം തന്നെ قَدْ عَلِمَ അറിഞ്ഞിട്ടുണ്ടു (എല്ലാറ്റിനും അറിയാം) صَلَاتَهُ അതിന്റെ നമസ്കാരം وَتَسْبِيحَهُ അതിന്റെ തസ്ബീഹും وَاللَّـهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَفْعَلُونَ അവര്‍ ചെയ്യുന്നതിനെപ്പറ്റി

24:42

  • وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾٤٢﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും രാജത്വം അല്ലാഹുവിനാണ്. അല്ലാഹുവിങ്കലേക്കാണ് മടങ്ങിയെത്തലും.
  • وَلِلَّـهِ അല്ലാഹുവിന്നാണ്‌ مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കു തന്നെയാണ് الْمَصِيرُ മടങ്ങി എത്തല്‍, തിരിച്ചുചെല്ലല്‍

‘ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍’ എന്ന് പറഞ്ഞതില്‍ പക്ഷികളും ഉള്‍പ്പെടുന്നു. എങ്കിലും, ഒരു നിലക്ക് ആകാശത്തും ഭൂമിയിലുമല്ലാത്തവണ്ണം – അന്തരീക്ഷത്തില്‍ – അണിനിരന്ന് ചിറകുകള്‍ വിടര്‍ത്തി പാറിക്കുതിച്ചും, പാടിക്കളിച്ചും കൊണ്ടിരിക്കുന്ന പക്ഷികളില്‍ അടങ്ങിയിട്ടുള്ള അത്ഭുതത്തെയും, ദൃഷ്ടാന്തത്തെയും ഓര്‍മ്മിപ്പിക്കുവാനായി അവയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്.

ഓരോ വസ്തുവും തന്നെ, അല്ലാഹു അതതിന് നിശ്ചയിച്ചുകൊടുത്ത സ്തോത്രകീര്‍ത്തനങ്ങളും, കര്‍മ്മങ്ങളും നിര്‍വ്വിഘ്നം നടത്തിവരുന്നു. അതതിന്റെ ചുമതലാനിര്‍വ്വഹണത്തെപ്പറ്റി ഓരോന്നിനും ശരിക്കും അറിയുകയും ചെയ്യാം. ഈ വിഷയകമായി സൂ: അമ്പിയാഉ് : 79 -ന്റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.

24:43

  • أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَـٰرِ ﴾٤٣﴿
  • നീ കാണുന്നില്ലേ: അല്ലാഹു കാര്‍മേഘത്തെ പതുക്കെത്തെളിച്ചു കൊണ്ടുവരുന്നു, പിന്നീട് അതിനിടയില്‍ ഇണക്കിച്ചേര്‍ക്കുന്നു, പിന്നീടതിനെ അട്ടിയാക്കുന്നു എന്ന്?!
    അങ്ങനെ, അതിനിടയില്‍കൂടി മഴ പുറത്തുവരുന്നതായി നീ കാണുന്നു; ആകാശത്തുനിന്ന്, ഹിമക്കട്ടയായി അതില്‍ സ്ഥിതിചെയ്യുന്ന മലകളെ [കൂമ്പാരങ്ങളെ] അവന്‍ ഇറക്കി വിടുകയും ചെയ്യുന്നു. എന്നിട്ട്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ബാധിപ്പിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അതു (ബാധിക്കാതെ) തിരിച്ചുവിടുകയും ചെയ്യുന്നു.
    അതിലെ [മേഘത്തിലെ] മിന്നിന്റെ തിളക്കം കാഴ്ചകളെ (റാഞ്ചി)ക്കൊണ്ടു പോകുമാറാകും!
  • أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُزْجِي പതുക്കെത്തെളിക്കുന്നു, തട്ടിക്കൂട്ടുന്നു (എന്നു) سَحَابًا കാര്‍മേഘത്തെ ثُمَّ يُؤَلِّفُ പിന്നീടു അവന്‍ ഇണക്കിച്ചേര്‍ക്കുന്നു, ഘടിപ്പിക്കുന്നു بَيْنَهُ അതിന്നിടയില്‍ ثُمَّ يَجْعَلُهُ പിന്നെ അതിനെ ആക്കുന്നു رُكَامًا അട്ടി, അടുക്കു فَتَرَى അങ്ങനെ നിനക്കു കാണാം, നീ കാണുന്നു الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്റെ ഇടയില്‍കൂടി وَيُنَزِّلُ അവന്‍ ഇറക്കുകയും ചെയ്യുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مِن جِبَالٍ മലകളെ فِيهَا അതിലുള്ള مِن بَرَدٍ ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന فَيُصِيبُ بِهِ എന്നിട്ടു അതിനെ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَصْرِفُهُ അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു عَن مَّن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് يَكَادُ ആകാറാകും سَنَا بَرْقِهِ അതിന്റെ മിന്നലിന്റെ തിളക്കം يَذْهَبُ പോകുമാറ് بِالْأَبْصَارِ കാഴ്ചകളെക്കൊണ്ടു

24:44

  • يُقَلِّبُ ٱللَّهُ ٱلَّيْلَ وَٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ ﴾٤٤﴿
  • അല്ലാഹു, രാവും പകലും മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. നിശ്ചയമായും അതില്‍, (മനോ) ദൃഷ്ടികളുള്ളവര്‍ക്കു ചിന്താവിഷയമുണ്ട്.
  • يُقَلِّبُ اللَّـهُ അല്ലാഹു മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ചിന്താവിഷയം لِّأُولِي الْأَبْصَارِ കാഴ്ചയുള്ളവര്‍ക്കു, മനോദൃഷ്ടിയുള്ളവര്‍ക്കു

അവിടവിടെയായി ചിതറിക്കിടക്കുന്ന മഴക്കാറുകളെ പതുക്കെ തട്ടിക്കൂട്ടി ഒന്നിച്ചു ചേര്‍ത്ത് വലിയ മലപോലെയുള്ള അട്ടികളാക്കി, പിന്നീടതില്‍ നിന്ന് അല്ലാഹു മഴ വര്‍പ്പിക്കുന്നു. ഈ മേഘപര്‍വ്വതങ്ങളെ ഭൂമിയിലുള്ളവര്‍ക്ക് ശരിക്ക് കാണുവാന്‍ സാധ്യമല്ലെങ്കിലും ഇന്ന് വിമാനയാത്രക്കാര്‍ അതിശയോക്തി ഒട്ടും കലരാത്ത ഈ പരമാര്‍ത്ഥം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അതേ മേഘപര്‍വ്വതങ്ങളില്‍ നിന്നുതന്നെ, ഹിമക്കട്ടകളും, ഹിമമഞ്ഞും താഴോട്ടിറങ്ങുന്നു. ചിലപ്പോള്‍ ചിലര്‍ക്ക് ഹിമവര്‍ഷംകൊണ്ട് വിഷമങ്ങളും ആപത്തുകളും നേരിടുന്നു. മറ്റുള്ളവര്‍ക്ക് അവ ബാധിക്കാതെയും ഇരിക്കുന്നു. തണുത്ത ജലവും, മഞ്ഞുകട്ടയും ഒഴുകുന്ന അതേ മേഘത്തില്‍നിന്ന് ശക്തിയേറിയ ഒരുതരം തീ നാളമാകുന്ന മിന്നല്‍പിണറുകളും പുറപ്പെടുന്നു. അത് ബാധിച്ചാലുള്ള ആപത്ത് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മനുഷ്യന് അതിന്റെ നേരെ കണ്ണുതുറക്കുവാന്‍ പോലും അസാധ്യമാണ്. കണ്ണിന്റെ കാഴ്ച തന്നെ നശിപ്പിക്കുവാന്‍ മാത്രം ഊക്കേറിയതാണത്. ഇതെല്ലാം അല്ലാഹുവിന്റെ ഏക മഹാശക്തികൊണ്ടും, അവന്റെ മാത്രം നിയന്ത്രണമനുസരിച്ചും നടക്കുന്നതത്രെ. ഇതുപോലെത്തന്നെ, രാപ്പകലുകള്‍ മാറിമാറിയും, ഏറിക്കുറഞ്ഞും കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കുക സാധ്യമല്ല. ഇങ്ങിനെയുള്ള ഓരോ കാര്യത്തെക്കുറിച്ചും ഹൃദയപൂര്‍വ്വം ചിന്തിക്കുകയാണെങ്കില്‍ എത്രയെത്ര പാഠങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുവാനുണ്ട്?!

ഈ ആയത്തിന്റെ അവസാനത്തില്‍ ‘അതില്‍ മനോദൃഷ്ടിയുള്ളവര്‍ക്ക് ചിന്താവിഷയമുണ്ട്’ എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇതുപോലെയുള്ള വാക്യങ്ങള്‍ ഖുര്‍ആനില്‍ പലേടത്തും കാണാം. സത്യവിശ്വാസത്തെ ശക്തിപ്പെടുത്തുകയും, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ ഗ്രഹിക്കുകയും ചെയ്‌വാനുതകുന്ന ചിന്താഗതിയാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശ്യം. അങ്ങിനെയുള്ള ചിന്താഗതിയാണ് ചിന്തിക്കുന്നവന്റെ യഥാര്‍ത്ഥഗുണത്തിനു വേണ്ടിയുള്ളത്. അല്ലാത്ത ചിന്തകള്‍, ശാസ്ത്രത്തിന്റെയും യന്ത്രത്തിന്റെയും പുരോഗമനത്തിന് മാത്രമായിരിക്കും ഉപയോഗപ്പെടുക.

24:45

  • وَٱللَّهُ خَلَقَ كُلَّ دَآبَّةٍ مِّن مَّآءٍ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٤٥﴿
  • അല്ലാഹു, എല്ലാ ജന്തുക്കളെയും വെള്ളത്തില്‍നിന്നു സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍, അവരില്‍ ചിലര്‍ ഉദരത്തിന്മേല്‍ (ഇഴഞ്ഞു) നടക്കുന്നവരുണ്ട്; രണ്ടുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌; നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌; അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • وَاللَّـهُ അല്ലാഹു خَلَقَ സൃഷ്ടിച്ചിരിക്കുന്നു كُلَّ دَابَّةٍ എല്ലാ ജന്തുക്കളെയും مِّن مَّاءٍ വെള്ളത്തില്‍ നിന്നു فَمِنْهُم എന്നാല്‍ അവരില്‍നിന്ന്, അവരിലുണ്ട്‌ مَّن يَمْشِي നടക്കുന്ന ചിലര്‍, ചിലര്‍ നടക്കുന്നു عَلَىٰ بَطْنِهِ തന്റെ ഉദരത്തിന്‍മേല്‍, പള്ളമേല്‍ مَّن وَمِنْهُم അവരിലുണ്ട്‌ ചിലര്‍ يَمْشِي നടക്കുന്ന, അവര്‍ നടക്കുന്നു عَلَىٰ رِجْلَيْنِ രണ്ടു കാലിന്‍മേല്‍ وَمِنْهُم അവരിലുണ്ട്‌, അവരില്‍നിന്നു مَّن ചിലര്‍ يَمْشِي നടക്കുന്നു, നടക്കുന്ന عَلَىٰ أَرْبَعٍ നാലെണ്ണത്തിന്‍മേല്‍ (നാലു കാലിന്‍മേല്‍) يَخْلُقُ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്

24:46

  • لَّقَدْ أَنزَلْنَآ ءَايَـٰتٍ مُّبَيِّنَـٰتٍ ۚ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤٦﴿
  • തീര്‍ച്ചയായും, (യാഥാര്‍ത്ഥ്യങ്ങളെ) വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗ്ഗത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു.
  • لَّقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു آيَاتٍ പല ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കുന്ന, സ്പഷ്ടമാക്കുന്ന وَاللَّـهُ يَهْدِي അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു إِلَىٰ صِرَاطٍ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കു مُّسْتَقِيمٍ നേരായ, ചൊവ്വായ

ഭൂമിയില്‍ ചലിക്കുന്ന എല്ലാ ജീവികള്‍ക്കും دَابَّة (ജന്തു) എന്നു പറയുന്നു. വാഹനത്തിനും, ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങളെ മാത്രം ഉദ്ദേശിച്ചും دَابَّة എന്നു് ഉപയോഗിക്കാറുണ്ട്. ആദ്യം പറഞ്ഞ അര്‍ത്ഥമാണിവിടെ ഉദ്ദേശ്യം. ജീവജന്തുക്കളെല്ലാം വെള്ളത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സൂ: അമ്പിയാഉ്: 30-ല്‍ വെച്ച് നാം വിവരിച്ചിട്ടുണ്ട്. ജീവികളുടെ സൃഷ്ടിയില്‍ വെള്ളമല്ലാത്ത ധാതുക്കളുടെ അംശവും അടങ്ങിയിട്ടുണ്ടെങ്കിലും, ഘടനയിലും, ഘടനക്കു ശേഷവും, ജലാംശത്തിന്നുള്ള പ്രാധാന്യത്തെ ഇത് കുറിക്കുന്നു. നാലു കാലുകളില്‍ കൂടുതലുള്ള എത്രയോ ജന്തുകളുണ്ടെന്നു് പറയേണ്ടതില്ല. അപ്രകാരം തന്നെ, രൂപം, ആകൃതി, പ്രകൃതി തുടങ്ങിയവയിലെല്ലാം പരസ്പരം വ്യത്യസ്തങ്ങളായ കണക്കറ്റ ജീവികള്‍ ലോകത്തുണ്ട്. ചിന്തിക്കുവാന്‍വേണ്ടി രണ്ടുമൂന്നു തരം ഉദാഹരണമായി എടുത്തുപറഞ്ഞശേഷം, അല്ലാഹു ഉദ്ദേശികുന്നതു അവന്‍ സൃഷ്ടിക്കുന്നു’ (يَخْلُقُ اللَّـهُ مَا يَشَاءُ) എന്ന വാക്കില്‍ ബാക്കിയെല്ലാം അടങ്ങിയിരിക്കുകയാണ്.

അല്ലാഹുവിന്റെ പ്രകാശത്താല്‍ പ്രശോഭിതരായ സജ്ജനങ്ങളെയും, പ്രകാശം ലഭിക്കാതെ അന്ധകാരത്തില്‍ നട്ടംതിരിയുന്ന അവിശ്വാസികളെയും ഉദാഹരിച്ചു കാണിച്ചു. അനന്തരം, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ സാക്ഷീകരിക്കുന്ന ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും വിവരിച്ചു. ശേഷം, മേല്‍പറഞ്ഞ രണ്ടു തരക്കാര്‍ക്കുമിടയില്‍ കഴിഞ്ഞുകൂടുന്ന കപടവിശ്വാസികളെപ്പറ്റിയാണ്‌ അടുത്ത വചനങ്ങള്‍ പ്രതിപാദിക്കുന്നത്:-

24:47

  • وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُم مِّنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ ﴾٤٧﴿
  • അവര്‍ പറയുന്നു: ‘ഞങ്ങള്‍ അല്ലാഹുവിലും, റസൂലിലും വിശ്വസിക്കുകയും, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു’എന്ന്. അതിനുശേഷം പിന്നെയും (അതാ) അവരില്‍പ്പെട്ട ഒരു വിഭാഗം പിന്‍മാറിപ്പോകുന്നു! അക്കൂട്ടര്‍ സത്യവിശ്വാസികളല്ലതന്നെ.
  • وَيَقُولُونَ അവര്‍ പറയുന്നു آمَنَّا بِاللَّـهِ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَبِالرَّسُولِ റസൂലിലും وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തിരിക്കുന്നു ثُمَّ يَتَوَلَّىٰ പിന്നെ പിന്‍മാറിപ്പോകുന്നു فَرِيقٌ مِّنْهُم അവരില്‍ നിന്നൊരു വിഭാഗം مِّن بَعْدِ ذَٰلِكَ അതിനുശേഷം وَمَا أُولَـٰئِكَ അക്കൂട്ടര്‍ അല്ല بِالْمُؤْمِنِينَ സത്യവിശ്വാസികള്‍ (തന്നെ അല്ല)

24:48

  • وَإِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ ﴾٤٨﴿
  • അവരുടെ ഇടയില്‍ വിധിപറയുവാന്‍ വേണ്ടി, അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ അപ്പോഴതാ, അവരില്‍ ഒരു വിഭാഗം തിരിഞ്ഞുപോകുന്നു!
  • وَإِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍, വിളിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവരുടെ ഇടയില്‍ إِذَا فَرِيقٌ അപ്പോഴതാ ഒരു വിഭാഗം, ഒരു സംഘം مِّنْهُم അവരില്‍നിന്നു, അവരില്‍പ്പെട്ട مُّعْرِضُونَ തിരിഞ്ഞുപോകുന്നവര്‍ (ആകുന്നു)

24:49

  • وَإِن يَكُن لَّهُمُ ٱلْحَقُّ يَأْتُوٓا۟ إِلَيْهِ مُذْعِنِينَ ﴾٤٩﴿
  • ന്യായം അവര്‍ക്കാണ് [അവരുടെ പക്ഷത്താണ്] ഉള്ളതെങ്കിലോ, അവര്‍ അദ്ദേഹത്തിന്റെ [റസൂലിന്റെ] അടുക്കലേക്ക് അനുസരണമുള്ളവരായിക്കൊണ്ട് വരുന്നതുമാകുന്നു!
  • وَإِن يَكُن ആയിരുന്നുവെങ്കില്‍ لَّهُمُ അവര്‍ക്കു (ഗുണമായി) الْحَقُّ ന്യായം, സത്യം يَأْتُوا അവര്‍ വരുന്നതാണ് إِلَيْهِ അദ്ദേഹത്തിലേക്കു, അതിലേക്കു مُذْعِنِينَ അനുസരണമുള്ളവരായിട്ടു

24:50

  • أَفِى قُلُوبِهِم مَّرَضٌ أَمِ ٱرْتَابُوٓا۟ أَمْ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيْهِمْ وَرَسُولُهُۥ ۚ بَلْ أُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٥٠﴿
  • അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗമുണ്ടോ? അതല്ല, അവര്‍ക്കു സംശയം പിടിപെട്ടിരിക്കുകയാണോ?! അതോ, അല്ലാഹുവും, അവന്റെ റസൂലും, അവരുടെമേല്‍ അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ?! എന്നാല്‍, (വാസ്തവത്തില്‍) അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
  • أَفِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടോ مَّرَضٌ വല്ല രോഗവും أَمِ ارْتَابُوا അതോ അവര്‍ക്കു സംശയം പിടിപെട്ടിരിക്കുന്നുവോ, അവര്‍ സന്ദേഹപ്പെട്ടിരിക്കുന്നുവോ أَمْ يَخَافُونَ അതോ അവര്‍ ഭയപ്പെടുന്നുവോ أَن يَحِيفَ اللَّـهُ അല്ലാഹു അനീതി ചെയ്യുമെന്നു عَلَيْهِمْ അവരുടെമേല്‍, അവരോടു وَرَسُولُهُ അവന്റെ റസൂലും بَلْ എന്നാല്‍, എങ്കിലും أُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الظَّالِمُونَ അക്രമികള്‍

ഭാവംകൊണ്ടും, സംസാരംകൊണ്ടും മുസ്‌ലിംകളാണെന്ന് നടിക്കുന്നവരാണ് കപടവിശ്വാസികള്‍ (മുനാഫിഖുകള്‍). ഞങ്ങള്‍ വിശ്വാസികളാണെന്നും, അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നവരാണെന്നും അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കും. വല്ല പ്രശ്നവും നേരിടുമ്പോള്‍, അതില്‍ റസൂല്‍ صلّى الله عليه وسلّم തിരുമേനിയുടെ തീരുമാനവും വിധിയും കേള്‍ക്കാനോ, സ്വീകരിക്കുവാനോ അവര്‍ തയ്യാറുണ്ടാകുകയില്ല, സത്യത്തിന്റെ മുമ്പില്‍ കപടന്‍മാര്‍ക്ക് വിജയസാദ്ധ്യത കുറവായിരിക്കുമല്ലോ. വല്ലപ്പോഴും അവരുടെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെന്നും, വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നും കണ്ടാല്‍, അവിടെ അവര്‍ സവിനയം തിരുമേനി(صلّى الله عليه وسلّم)യുടെ മുമ്പില്‍ വരുകയും ചെയ്യും. അവര്‍ക്കറിയാം: നബി (صلّى الله عليه وسلّم) തിരുമേനി സത്യവും, ന്യായവും അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കയില്ലെന്ന്. അവരുടെ ഈ നിലപാടിന് കാരണം ഒന്നുകില്‍ അവരുടെ ഹൃദയത്തില്‍ ഒരുതരം രോഗം – കാപട്യം – ഉണ്ടായിരിക്കണം, അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ സത്യത്തില്‍ സംശയിക്കുന്നവരായിരിക്കണം, അതുമല്ലെങ്കില്‍ അല്ലാഹുവും റസൂലും അന്യായം പ്രവര്‍ത്തിക്കുന്നവരാണെന്ന ആശങ്ക അവര്‍ക്കുണ്ടായിരിക്കണം. ഈ മൂന്നില്‍ ഓരോന്നുംതന്നെ അവിശ്വാസമാണുതാനും.

വിഭാഗം – 7

24:51

  • إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥١﴿
  • നിശ്ചയമായും, സത്യവിശ്വാസികളുടെ വാക്കു – അവര്‍ക്കിടയില്‍ വിധിപറയുവാനായി അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ – ‘ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു’ എന്നു പറയുക മാത്രമായിരിക്കും. (അങ്ങിനെയുള്ള) അക്കൂട്ടര്‍ തന്നെയാണ് വിജയികളും.
  • إِنَّمَا كَانَ നിശ്ചയമായും ആയിരിക്കും قَوْلَ الْمُؤْمِنِينَ സത്യവിശ്വാസികളുടെവാക്കു إِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവര്‍ക്കിടയില്‍ أَن يَقُولُوا അവര്‍ പറയുക(മാത്രം) ആയിരിക്കും سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു (എന്നു) وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْمُفْلِحُونَ വിജയികള്‍

24:52

  • وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ ﴾٥٢﴿
  • ആര്‍, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍.
  • وَمَن يُطِعِ اللَّـهَ അല്ലാഹുവിനെ ആര്‍ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ وَرَسُولَهُ അവന്റെ റസൂലിനെയും وَيَخْشَ اللَّـهَ അല്ലാഹുവിനെ ഭയപ്പെടുകയും وَيَتَّقْهِ അവനെ സൂക്ഷിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْفَائِزُونَ ഭാഗ്യവാന്‍മാര്‍, വിജയം നേടിയവര്‍

അല്ലാഹുവിലേക്കും, റസൂലിലേക്കും ക്ഷണിക്കുക എന്നതിന്റെ താല്‍പര്യം, അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും, റസൂലിന്റെ സുന്നത്തിലേക്കും ക്ഷണിക്കുക എന്നത്രെ. അല്ലാഹു അവതരിപ്പിച്ചതോ, അവന്‍ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലാത്ത യാതൊരു വിധിയും നബി (صلّى الله عليه وسلّم) തിരുമേനിയില്‍ നിന്ന് ഉണ്ടാവുകയില്ലെന്ന് തീര്‍ച്ചയാണ്. നബി (صلّى الله عليه وسلّم) ഒരു കാര്യത്തെപ്പറ്റി എന്ത് വിധി കൊടുത്തുവോ അത് അപ്പടി – യാതൊരു അനിഷ്ടമോ, ചോദ്യം ചെയ്യലോ കൂടാതെ – പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നത് സത്യവിശ്വാസികളുടെ ഒഴിച്ചുകൂടാത്ത കടമയത്രെ. മാത്രമല്ല അത് സത്യവിശ്വാസത്തിന്റെ ലക്ഷണം കൂടിയാണ്. അതില്‍ വിസമ്മതം തോന്നുന്നവനും, വിമര്‍ശനം കാണുന്നവനും യഥാര്‍ത്ഥത്തില്‍ ‘മുഅ്മിന്‍’ (സത്യവിശ്വാസി) ആയിരിക്കയില്ല – കപടവിശ്വാസിയായിരിക്കും. സൂറത്തുന്നിസാഉ് 65-ലും, സൂ: അഹ്സാബ് 36-ലും മറ്റും അല്ലാഹു ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളത് കാണാം. കപടവിശ്വാസികളുടെ കാപട്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അല്ലാഹു വെളിപ്പെടുത്തുന്നു.

24:53

  • وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا۟ ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾٥٣﴿
  • (നബിയേ) താന്‍ അവരോട് കല്‍പിക്കുന്നപക്ഷം അവര്‍ നിശ്ചയമായും പുറപ്പെട്ടു പോരുമെന്നു – തങ്ങള്‍ക്കു കഴിയും പ്രകാരമുള്ള ശപഥം – അവര്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു:-
    പറയുക: ‘നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല; (നിങ്ങളുടേത്) പരിചയപ്പെട്ട ഒരു അനുസരണമാണ്; നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.’
  • وَأَقْسَمُوا അവര്‍ സത്യം ചെയ്തു പറയുന്നു بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവര്‍ക്കു കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമത്തായ സത്യം) لَئِنْ أَمَرْتَهُمْ നീ അവരോടു കല്‍പിച്ചുവെങ്കില്‍ لَيَخْرُجُنَّ നിശ്ചയമായും അവര്‍ പുറപ്പെട്ടുപോരും (എന്നു) قُل പറയുക لَّا تُقْسِمُوا നിങ്ങള്‍ സത്യം ചെയ്യരുത്‌, (ചെയ്യേണ്ടതില്ല) طَاعَةٌ അനുസരണമാണ് مَّعْرُوفَةٌ പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യപ്പെട്ട إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി

24:54

  • قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾٥٤﴿
  • പറയുക: ‘നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങള്‍ പിന്‍മാറുകയാണെങ്കിലോ, അദ്ദേഹം [റസൂല്‍] ചുമതലപ്പെടുത്തപ്പെട്ടതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരില്‍ തന്നെ (ബാധകമായതും) ആയിരിക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. റസൂലിന്റെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (വേറെ ബാധ്യത) ഇല്ല.’
  • قُلْ പറയുക أَطِيعُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ فَإِن تَوَلَّوْا എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ فَإِنَّمَا عَلَيْهِ എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു مَا حُمِّلَ അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ് وَعَلَيْكُم നിങ്ങളുടെ പേരിലായിരിക്കും مَّا حُمِّلْتُمْ നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു وَإِن تُطِيعُوهُ നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍ تَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും وَمَا عَلَى الرَّسُولِ റസൂലിന്റെ പേരില്‍ ഇല്ല إِلَّا الْبَلَاغُ പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ الْمُبِينُ വ്യക്തമായ

വല്ല യുദ്ധത്തിലോ, സേനയിലോ, പങ്കെടുക്കേണമെന്ന് നബി (صلّى الله عليه وسلّم) ആവശ്യപ്പെടുന്ന പക്ഷം, യാതൊരു മടിയും കൂടാതെ തങ്ങള്‍ പോയിക്കൊള്ളുമെന്നും, നബി (صلّى الله عليه وسلّم) എങ്ങോട്ടു പോകാന്‍ കല്പിച്ചാലും അതിന് തങ്ങള്‍ തയ്യാറാണെന്നും അവര്‍ കഴിയുന്നത്ര ശക്തിമത്തായ നിലയില്‍ സത്യം ചെയ്തു പറയാറുണ്ട്‌. പക്ഷെ – 63-ാം വചനത്തില്‍ കാണുംപോലെ – സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. അതുകൊണ്ട് അവരോടു ഇപ്രകാരം താക്കീതു ചെയ്‌വാന്‍ അല്ലാഹു നബി (صلّى الله عليه وسلّم) യോട് കല്പിക്കുകയാണ്: ‘നിങ്ങള്‍ വ്യഥാ സത്യം ചെയ്യേണ്ടതില്ല, നിങ്ങളുടെ അനുസരണത്തിന്റെ യഥാര്‍ത്ഥ നില മുമ്പേ പരിചയമുള്ളതാണ്. അത് നാവില്‍ മാത്രമേയുള്ളു, ഹൃദയത്തിലും പ്രവൃത്തിയിലുമില്ല. ഇതൊക്കെ അല്ലാഹു അറിയും. അതിന്റെ അനന്തരഫലം നിങ്ങള്‍ക്ക് പിന്നീട് അറിയാറാകും. നിങ്ങള്‍ അനുസരിക്കായ്കകൊണ്ട് അല്ലാഹുവിന്റെ റസൂലിന് ഒന്നും നേരിടുവാനില്ല. അല്ലാഹുവിന്റെ കല്പനകള്‍ പ്രബോധനം ചെയ്യുക മാത്രമാണ് അദ്ദേഹത്തിന്റെ ബാധ്യത. അതദ്ദേഹം നിര്‍വ്വഹിക്കുന്നുമുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥമായ അനുസരണം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്കു തന്നെ ഗുണകരമായിത്തീരും…..’

طَاعَةٌ مَّعْرُوفَةٌ എന്ന വാക്കിനാണ് ‘പരിചയപ്പെട്ട അനുസരണം’ എന്ന് നാം അര്‍ത്ഥം കൊടുത്തത്. ഇതനുസരിച്ചാണ് നാം മേല്‍ കണ്ട വിവരണം നല്‍കിയതും. ‘ഒരു പുണ്യകര്‍മ്മമായ – അഥവാ ഐച്ഛികമായ – അനുസരണം എന്നും ഇതിന് അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. അതായത്, കേവലം ഒരു പുണ്യപ്പെട്ട കാര്യം മാത്രമാണ് ഈ വിഷയത്തിലുള്ള നിങ്ങളുടെ അനുസരണം; എന്നിരിക്കെ അതിനെപ്പറ്റി ഇത്ര ശക്തിയായി സത്യം ചെയ്യേണ്ടതൊന്നുമില്ല, എന്നിങ്ങിനെ അതിന് വ്യാഖ്യാനവും നല്‍കപ്പെടുന്നു. അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുപോരുന്നത് നിമിത്തം പരലോകത്തില്‍ മാത്രമല്ല, ഇഹത്തില്‍വെച്ചും പല നേട്ടങ്ങള്‍ കൈവരുന്നതാണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു:-

24:55

  • وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٥٥﴿
  • നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ‘അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും’ എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികള്‍.
  • وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ യാതൊരു കൂട്ടരോട് آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു مِنكُمْ നിങ്ങളില്‍ നിന്ന് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു لَيَسْتَخْلِفَنَّهُمْ നിശ്ചയമായും അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് (എന്നു) فِي الْأَرْضِ ഭൂമിയില്‍ كَمَا اسْتَخْلَفَ അവന്‍ പ്രാതിനിധ്യം നല്‍കിയതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ക്കു وَلَيُمَكِّنَنَّ لَهُمْ നിശ്ചയമായും അവര്‍ക്കു സ്വാധീനം നല്‍കുകയും ചെയ്യും دِينَهُمُ അവരുടെ മതത്തിന് الَّذِي ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള لَهُمْ അവര്‍ക്കു وَلَيُبَدِّلَنَّهُم അവര്‍ക്കു പകരം നല്‍കുകയും ചെയ്യും مِّن بَعْدِ خَوْفِهِمْ അവരുടെ ഭയത്തിനു ശേഷം أَمْنًا അഭയത്തെ يَعْبُدُونَنِي അവര്‍ എന്നെ ആരാധിക്കുന്നു, എനിക്കു ഇബാദത്തു ചെയ്യുന്നു لَا يُشْرِكُونَ بِي അവര്‍ എന്നോട് പങ്കുചേര്‍ക്കാതെ شَيْئًا യാതൊന്നും وَمَن كَفَرَ ആരെങ്കിലും നന്ദികേട് കാട്ടിയാല്‍, അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനുശേഷം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ് الْفَاسِقُونَ ദുര്‍ന്നടപ്പുകാര്‍, തോന്നിയവാസികള്‍

24:56

  • وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴾٥٦﴿
  • നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍, ‘സക്കാത്തു’ കൊടുക്കുകയും ചെയ്യുവിന്‍. റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്.
  • وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ الرَّسُولَ റസൂലിനെ, ദൈവദൂതനെ لَعَلَّكُمْ تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കും, കരുണ ചെയ്യപ്പെടുവാനായി

24:57

  • لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ ﴾٥٧﴿
  • (നബിയേ!) അവിശ്വസിച്ചിട്ടുള്ളവര്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) അസാധ്യമാക്കിക്കളയുന്നവരാണെന്ന് നിശ്ചയമായും നീ ധരിച്ചുപോന്നിട്ടുണ്ട്! അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശപ്പെട്ട പ്രാപ്യസ്ഥാനം തന്നെ!
  • لَا تَحْسَبَنَّ നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത് الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരെ مُعْجِزِينَ അസാധ്യമാക്കുന്നവരാണെന്ന് (പരാജയപ്പെടുത്തുന്നവരാണെന്ന്) فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَأْوَاهُمُ അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലംالنَّارُ നരകമാകുന്നു وَلَبِئْسَ വളരെ മോശപ്പെട്ടതുതന്നെ الْمَصِيرُ പ്രാപ്യസ്ഥാനം, ചെന്നെത്തുന്ന സ്ഥലം, മടക്കസ്ഥലം

സൂറത്തുല്‍ അമ്പിയാഉ് : 105-ല്‍ ‘എന്റെ സദ്‌വൃത്തരായ അടിയാന്‍മാര്‍ ഭൂമിയെ അനന്തരമെടുക്കുന്നതാണ്’ (أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ) എന്ന അല്ലാഹുവിന്റെ നിശ്ചയത്തെപ്പറ്റി വിവരിക്കുന്ന മദ്ധ്യേ ഈ ആയത്തുകളെ ഉദ്ധരിച്ചുകൊണ്ട് നാം സംസാരിച്ചിട്ടുള്ള സംഗതികള്‍ ഇവിടെ സ്മരണീയമാകുന്നു. അതിവിടെ ആവര്‍ത്തിക്കേണ്ടതില്ല. നബി (صلّى الله عليه وسلّم) തിരുമേനി ഇഹലോകവാസം വിടുന്നതിന് മുമ്പുതന്നെ അറേബ്യാ ഉപദ്വീപ് മിക്കവാറും ഇസലാമിന് അധീനപ്പെട്ടു. അക്കാലത്തുള്ള പ്രധാന രാജാക്കള്‍, തിരുമേനി (صلّى الله عليه وسلّم) ക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചു. (حجر) ഹിജ്റിലെയും, ചില സിറിയന്‍ നാടുകളിലെയും ജനങ്ങള്‍ ഇസ്‌ലാമിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് കപ്പം കൊടുത്തുവരുവാന്‍ തുടങ്ങി. ഖുലഫാഉ-റാശിദീന്റെ കാലത്തു കൊസ്രു (*) സാമ്രാജ്യം മുഴുവനും, കൈസര്‍ (**) സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും മുസ്‌ലിംകള്‍ അധീനമാക്കി. ഇതെല്ലാം ഈ ആയത്തിലെ വാഗ്ദാനത്തിന്റെ പുലര്‍ച്ചയത്രെ. ഇമാം ബുഖാരീ (رحمه الله) മുതലായവര്‍ രിവായത്തു ചെയ്യുന്ന ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാകുന്നു:-


(*). പേര്‍സ്യാ, ഇറാഖു മുതലായവ കൊസ്രു (كسرى – اوخسرو) സാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു.

(**). കൈസര്‍ (قيصر) സാമ്രാജ്യത്തിന്റെ തലസ്ഥാനം യൂറോപ്പിലെ കാണ്‍സ്റ്റിനോപ്പ്ള്‍ (القسطنطينية) ആണെങ്കിലും, സിറിയാ, ഈജിപ്ത് മുതലായവ അതിന്റെ കീഴിലായിരുന്നു. റോമാ സാമ്രാജ്യമെന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു.


അറേബ്യായിലെ ശ്രുതിപ്പെട്ട ഉദാരമതിയായിരുന്ന ഹാതംത്വാഈയുടെ പുത്രന്‍ അദിയ്യ് (عدي بن حاتم الطائي – رضي الله عنه) നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ നിവേദനം വരികയുണ്ടായി. ആ അവസരത്തില്‍ തിരുമേനി (صلّى الله عليه وسلّم) യും അദ്ദേഹവും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു.
‘നബി (صلّى الله عليه وسلّم) : അദിയ്യേ! താന്‍ ഹീറാ (*) രാജ്യം അറിയുമോ?


(*). ഹീറാ: ഇറാഖിലെ ഒരു രാജ്യം (حيرة)


അദിയ്യ് (رضي الله عنه): ഞാന്‍ അറിയുകയില്ല – കേട്ടിട്ടുണ്ട്.

‘നബി (صلّى الله عليه وسلّم) : എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ (അല്ലാഹു) തന്നെയാണ! അല്ലാഹു ഇക്കാര്യത്തെ (ഇസ്‌ലാമിനെ) നിശ്ചയമായും പൂര്‍ത്തിയാക്കും. അങ്ങനെ, യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായില്‍ നിന്നു് പുറപ്പെട്ട്, യാതൊരാളുടെ രക്ഷയും കൂടാതെത്തന്നെ കഅ്ബഃ ത്വവാഫ് (പ്രദക്ഷിണം) ചെയ്തുപോകുന്ന കാലം വരും. ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും.

അദിയ്യ് (رضي الله عنه) : (പേര്‍സ്യന്‍ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെയോ?!

നബി (صلّى الله عليه وسلّم): അതെ ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ തന്നെ, സ്വീകരിക്കുവാന്‍ ആളില്ലാതെ വരുമാറ് ധനം ചിലവഴിക്കപ്പെടുകയും ചെയ്തേക്കും.’

പിന്നീട് (നബി(صلّى الله عليه وسلّم)യുടെ കാലശേഷം) ഈ സംഭാഷണം ഉദ്ധരിച്ചുകൊണ്ട് അദിയ്യ് (رضي الله عنه) പ്രസ്താവിക്കുകയാണ്: ‘ഇതാ! ഹീറായില്‍നിന്ന് ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെത്തന്നെ ഇന്നു് കഅ്ബഃ ത്വവാഫ് ചെയ്തു പോകുന്നു. ഹുര്‍മുസ് മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ (മദാഇനിലും, അമ്പാറിലുംവെച്ച്) ജയിച്ചടക്കിയ കൂട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അല്ലാഹുതന്നെയാണ! എനി, മൂന്നാമത്തെ കാര്യവും സംഭവിക്കുകതന്നെ ചെയ്യും. കാരണം; റസൂല്‍ (صلّى الله عليه وسلّم) തിരുമേനി അത് അരുളിച്ചെയ്തിട്ടുണ്ട് എന്നതുതന്നെ.’ (رواه البخاري). അദിയ്യ് (رضي الله عنه) ഇത് പ്രസ്താവിച്ചതിനുശേഷം കുറച്ചു കൊല്ലങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ വാസ്തവത്തില്‍ മൂന്നാമത്തെ പ്രവചനവും പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നു് ഇസ്‌ലാമിക ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ കാണുവാന്‍ കഴിയും (*).


(*). മുസ്‌ലിംകള്‍ ലോകത്തു എവിടെയെല്ലാം പ്രചരിച്ചുവെന്നു 7-ാം പടത്തില്‍ കാണാം.


وَمَن كَفَرَ بَعْدَ ذَٰلِكَ എന്ന വാക്കിന് ‘അതിനുശേഷം ആരെങ്കിലും അവിശ്വസിച്ചാല്‍’ എന്നും അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. كَفَرَ (കഫറ) എന്ന വാക്കിന് ‘അവിശ്വസിച്ചു’ എന്നും ‘നന്ദികേടു കാണിച്ചു’ എന്നും അര്‍ത്ഥം വരും. രണ്ടായിരുന്നാലും ഇവിടെ സാരത്തില്‍ ഒന്നുതന്നെ. വിശ്വാസത്തിലും പ്രവൃത്തിയിലും, അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്നെ നേര്‍വഴിയില്‍ നിന്ന് മുസ്‌ലിംകള്‍, എന്നു മുതല്‍ക്കാണ് എത്രകണ്ടാണ്, വ്യതിചലിച്ചുപോയതെങ്കില്‍, അതനുസരിച്ച് അവരുടെ യശസ്സിനും കോട്ടം വന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാകുന്നു.
അവിശ്വാസികളെ ഭൂമിയില്‍തന്നെവെച്ചു ശിക്ഷിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന് അതിന് യാതൊരു പ്രയാസവുമില്ല; അല്ലാഹുവിന് പിടിയില്‍ കിട്ടാതിരിക്കത്തക്കവണ്ണം അവനെ അസാധ്യപ്പെടുത്തിക്കളയുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല. എന്നുള്ള വസ്തുത 57-ാം വചനത്തില്‍ നബി (صلّى الله عليه وسلّم) തിരുമേനിയെ അഭിമുഖീകരിച്ചാണ് പ്രസ്താവിക്കുന്നതെങ്കിലും, വാസ്തവത്തില്‍ അത് അവിശ്വാസികളോടുള്ള കനത്ത ഒരു താക്കീതാകുന്നു. മേല്‍ പ്രസ്താവിച്ച വാഗ്ദാനത്തിന്റെ പുലര്‍ച്ചയോടുകൂടി – അതെ, ഇസ്‌ലാമിന്റെ വിജയങ്ങളോടു കൂടി കുഫ്റിന്റെ പരാജയവും സംഭവിച്ചു കഴിഞ്ഞത് നാം കണ്ടുവല്ലോ. അതും അവര്‍ക്ക് ഭൂമിയില്‍വെച്ചു ലഭിച്ച ഒരു ശിക്ഷയായിരുന്നു. പരലോകത്തിലോ നരകവും!

സൂറത്തിന്റെ ആദ്യഭാഗങ്ങളില്‍ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് അടുത്ത ആയത്തുകളില്‍ കാണുന്നത്.-